Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 6:02 AM GMT Updated On
date_range 9 Sep 2018 6:02 AM GMTആഘോഷങ്ങളില്ലാതെ സ്കൂൾ കലോത്സവം നടത്തണം -എസ്.എഫ്.െഎ
text_fieldsbookmark_border
കോഴിക്കോട്: സ്കൂൾ കലോത്സവം നടത്തണമെന്നാണ് എസ്.എഫ്.െഎ നിലപാടെന്നും ഇക്കാര്യം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട അതിജീവനത്തിെൻറ പാതയിലാണ് കേരളമെന്നതിനാൽ പരിമിതമായ രീതിയിൽ ആഘോഷങ്ങളില്ലാതെ കലോത്സവം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അവിശുദ്ധ കൂട്ടുകെട്ടുകളെ നേരിട്ടാണ് കാലിക്കറ്റ് സർവകലാശാലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.െഎ ആധിപത്യം നേടിയത്. 436 അഫിലിയേറ്റഡ് കോളജുകളിൽ തെരഞ്ഞെടുപ്പ് നടന്നത് 318ലാണ്. ഇതിൽ 196 യൂനിയനുകൾ എസ്.എഫ്.െഎ നേടി. 397 യു.യു.സിമാരിൽ 231 പേർ എസ്.എഫ്.െഎ പ്രതിനിധികളാണ്. മതതീവ്രവാദ സംഘടനകളായ ഫ്രറ്റേണിറ്റി, എ.ബി.വി.പി, കാമ്പസ് ഫ്രണ്ട് തുടങ്ങിയവയുമായി സംഖ്യമുണ്ടാക്കിയാണ് എം.എസ്.എഫും കെ.എസ്.യുവും പലയിടത്തും മത്സരിച്ചത്. കോട്ടക്കൽ ഫാറൂഖ് ആർട്സ് കോളജിൽ കാമ്പസ് ഫ്രണ്ട് വനിത സ്ഥാനാർഥിയെ എം.എസ്.എഫ് പിന്തുണച്ചു. തവനൂർ ഗവ. കോളജ്, വളാഞ്ചേരി കെ.ആർ. ശ്രീനാരായണ കോളജ് എന്നിവിടങ്ങിൽ കെ.എസ്.യു, എ.ബി.വി.പിയുമായി ചേർന്നാണ് മത്സരിച്ചത്. സംസ്ഥാന ജോയിൻറ് സെക്രട്ടറി വി.പി. ശരത്, മലപ്പുറം ജില്ല സെക്രട്ടറി കെ.എ. സക്കീർ, കോഴിക്കോട് ജില്ല സെക്രട്ടറി ടി. അതുൽ, കാലിക്കറ്റ് സർവകലാശാല യൂനിയൻ ചെയർപേഴ്സൻ പി. സുജ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story