Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ കരുതൽ വേണം; ഭീതി...

നിപ കരുതൽ വേണം; ഭീതി വേണ്ട -ഡോ.എം. മുരളീധരന്‍

text_fields
bookmark_border
വടകര: നിപ വൈറസ് ബാധ സംബന്ധിച്ച് കരുതൽ ആവശ്യമാണെങ്കിലും ഭീതി അതിരുകടക്കരുതെന്ന് ഐ.എം.എ ഡെങ്കിഫ്രീ കേരള സംസ്ഥാന നോഡല്‍ ഓഫിസറുമായ ഡോ.എം. മുരളീധരൻ. കേരളത്തിൽ ഏറെ നല്ല രീതിയിലുള്ള പരിചരണവും പ്രതിരോധവുമാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ആദ്യരണ്ട് മരണം നടന്നതോടെ തന്നെ രോഗകാരണം കണ്ടെത്തി. ആദ്യം വൈറസ് ബാധിച്ചവരില്‍ നിന്നാണിപ്പോള്‍ പകരുന്നത്. ഡോക്ടര്‍മാരായ അനൂപും ജയകൃഷ്ണനും ഇക്കാര്യത്തില്‍ നടത്തിയ പഠനം വലിയ നേട്ടമാണുണ്ടാക്കിയത്. മെഡിക്കല്‍ പുസ്തകങ്ങളില്‍ പോലും ചെറിയ പരാമര്‍ശം മാത്രമുള്ള നിപ വൈറസിലേക്ക് ഇവര്‍ എത്തിയത് ഏറെ പ്രശംസനീയമാണ്. നമ്മുടെ ആശുപത്രികളില്‍ പ്രതിരോധ ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. ഏറെ കരുതൽ വേണ്ട രോഗമാണിത്. '98ല്‍ മലേഷ്യയില്‍ 300 പേര്‍ക്ക് രോഗം വന്നു. ഇതില്‍ 100പേര്‍ മരിച്ചു. സിലിഗുരിയില്‍ 66 പേര്‍ക്ക് രോഗം വന്നപ്പോള്‍ 45 പേര്‍ മരിച്ചു. ഓരോ പ്രാവശ്യവും വൈറസി​െൻറ ശേഷി കൂടുകയാണ്. എല്ലായിടത്തും വവ്വാലായിരുന്നു കാരണം. ഇപ്പോൾ ലഭിച്ച പരിശോധന റിപ്പോർട്ട് പ്രകാരം വൈറസി​െൻറ പ്രഭവ കേന്ദ്രം വവ്വാലല്ല എന്നുപറയുന്നതില്‍ അർഥമില്ല. നിപ വൈറസ് മിക്കവാറും എല്ലാ വവ്വാലി​െൻറ ശരീരത്തിലും കാണും. വവ്വാലുകള്‍ക്ക് ഏതെങ്കിലും പ്രയാസം ഉണ്ടായാല്‍ വൈറസ് പുറത്തുവരും. 2001മുതല്‍ 2012 വരെ 10 തവണ ബംഗ്ലാദേശില്‍ നിപ വൈറസ് ദുരന്തം സൃഷ്ടിച്ചിരുന്നു. അതും വവ്വാലില്‍ നിന്നാണ് മനുഷ്യരിലെത്തിയത്. ഈത്തപ്പഴത്തി​െൻറ ജ്യൂസ് മരത്തി​െൻറ പൊത്തില്‍ ഒഴിച്ചുവെക്കുന്ന ആചാരം അവിടെയുണ്ട്. രാത്രികാലങ്ങളില്‍ ഇത് കുടിക്കാനെത്തിയിരുന്ന വവ്വാലുകളാണ് അവിടെ രോഗം പരത്തിയത്. നിപ വൈറസ് ജീവികളില്‍നിന്ന് പുറത്തെത്തിയാല്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമേ നിലനില്‍ക്കൂ. വാഴയില ഒഴിവാക്കുന്നത് നല്ലതാണ്. വവ്വാലുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് വാഴ. വരാനിരിക്കുന്നത് മഴക്കാലമാണ്. പൊതുവെ നമ്മുടെ ആരോഗ്യമേഖല ഏറ്റവും വെല്ലുവിളി നേരിടുന്ന സമയമാണ് വര്‍ഷകാലം. വേനല്‍മഴ നല്ല രീതില്‍ ലഭിച്ച സാഹചര്യത്തില്‍ കൊതുകി​െൻറ വളര്‍ച്ച കൂടുതലാണ്. ഡെങ്കി പനിക്കുള്ള സാധ്യത ഏറെയാണ്. ഡെങ്കി ബാധിച്ചാല്‍ രക്തയോട്ടത്തി​െൻറ വേഗത കുറയും. ഇത്, ഹൃദ്രോഗം വര്‍ധിക്കാനിടയാക്കും. ഇത്തരം വേളയില്‍ ഹൃദ്രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രയാസവും ഉണ്ട്. അതിനാല്‍, വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കണം. ഐ.എം.എ ഡോക്ടര്‍മാര്‍ക്ക് ഡെങ്കിക്കായി പ്രത്യേക പ്രോട്ടോകോള്‍ നല്‍കിവരുന്നതായും ഡോ. മുരളീധരന്‍ പറഞ്ഞു. അനൂപ് അനന്തന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story