Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 5:32 AM GMT Updated On
date_range 22 May 2018 5:32 AM GMTഷിബുവിെൻറ ഹൃദയസ്പന്ദനത്തിന് ഇനിയും വേണം കൈത്താങ്ങ്
text_fieldsbookmark_border
ഫറോക്ക്: കൃത്രിമ ഹൃദയവുമായി ജീവൻ നിലനിർത്തുന്ന ഷിബുവെന്ന യുവാവിെൻറ ഹൃദയ സ്പന്ദനത്തിന് ഇനിയും വേണം സുമനസ്സുകളുടെ കൈത്താങ്ങ്. ബേപ്പൂർ ചീർപ്പാലം എടച്ചാൽ കൽകുന്നത്ത് ഷിബുവിെൻറ(43) പ്രാർഥന ഇടിവെട്ടരുതെന്നാണ്. കാരണം, ശക്തമായ ഇടിമിന്നലിൽ ഷിബുവിെൻറ ശരീരത്തിൽ ഘടിപ്പിച്ച പേസ്മേക്കറിെൻറ (കൃത്രിമ ഹൃദയം) പ്രവർത്തനം താളം തെറ്റും. ഇതോടെ ശ്വാസതടസ്സവും മിടിപ്പും താളംതെറ്റി മരണത്തോട് മല്ലിടും. ഈ അവസ്ഥ ഒഴിവാകണമെങ്കിൽ രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് അധികമായി ഒരു മെഷിൻ കൂടി ശരീരത്തിൽ ഘടിപ്പിക്കണം. ഈ ശസ്ത്രക്രിയക്ക് ജൂൺ ഏഴിന് തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടതുണ്ട്. ഫാറൂഖ് കോളജ് മേലേ വാരത്ത് വാടകക്ക് താമസിക്കുന്ന ഷിബുവിെൻറ കുടുംബം പണത്തിന് വഴി കാണാതെ അലയുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് പേസ്മേക്കർ സ്ഥാപിക്കുകയായിരുന്നു. ഈ ഉപകരണത്തിന് ഇടിമിന്നൽ താങ്ങാനുള്ള കരുത്തില്ലാത്തതിനാലാണ് അധികമായി ഒരു മെഷിൻ കൂടി ശരീരത്തിൽ െവച്ചുപിടിപ്പിക്കുന്നത്. ഫറോക്കിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഭാര്യ ബിന്ധു അവധിയെടുത്താണ് ഭർത്താവിനെ ശുശ്രൂഷിക്കുന്നത്. പ്ലസ് ടു പാസായ മകൻ തുടർ പഠനം നിർത്തിവെച്ച് വയറിങ് ജോലിക്ക് പോയാണ് ഈ കുടുംബത്തിെൻറ ജീവിതം മുന്നോട്ടു പോകുന്നത്. ഇതിനകംതന്നെ ചികിത്സക്കും വീട് വാടകയുമായി ലക്ഷങ്ങൾ കടത്തിലാണ് ഈ കുടുംബം. രണ്ട് ലക്ഷം രൂപ അടിയന്തരമായി ലഭിച്ചാലേ ജൂൺ ഏഴിന് ശസ്ത്രക്രിയ നടക്കുകയുള്ളൂ. ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം. എസ്.ബി.ഐയുടെ ബേപ്പൂർ ശാഖയിൽ 20187883447 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എൻ.ഒ 004923. ഫോൺ: 9605200438.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story