Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപനിമരണം: അവധി...

പനിമരണം: അവധി റദ്ദാക്കി ജോലിക്കു കയറാൻ ആരോഗ്യപ്രവർത്തകർക്ക് നിർദേശം

text_fields
bookmark_border
കോഴിക്കോട്: പേരാമ്പ്ര പന്തീരിക്കരയിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ഏറെ ജാഗ്രതയോടെ ആരോഗ്യവകുപ്പ്. ശനിയാഴ്ച മാത്രം ജില്ലയിൽ ആരോഗ്യവകുപ്പി​െൻറ നാല് അവലോകന യോഗങ്ങളാണ് ചേർന്നത്. സംഭവത്തി​െൻറ ഗൗരവം ഉൾക്കൊണ്ട് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാത്രി എട്ടിന് അ‍ടിയന്തര യോഗം ചേർന്നിരുന്നു. ഉച്ചക്ക് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണ​െൻറ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിലും പിന്നീട് പേരാമ്പ്രയിലും യോഗം ചേർന്നു. രണ്ടുപേർ മരിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും യോഗം നടന്നു. ജില്ലയിലെ അടിയന്തര ഘട്ടം നേരിടുന്നതിനായി അവധിയിൽ പോയ ആരോഗ്യവകുപ്പ് ജീവനക്കാർ സാഹചര്യത്തി​െൻറ ഗൗരവം മനസ്സിലാക്കി തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കലക്ടറേറ്റിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. മരണം നടന്ന പ്രദേശത്ത് പരിശോധന നടത്താനും പനി പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉത്തരവിട്ടു. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ജില്ലയിലെ മുഴുവൻ ആശുപത്രികളും പനി പ്രതിരോധിക്കാൻ സജ്ജമായിരിക്കണമെന്നും ചികിത്സ തേടിയെത്തുന്നവർക്ക് ആവശ്യമായ സഹായങ്ങൾ യഥാസമയം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുമായി അടുത്തിടപഴകിയ ആളുകളുടെ പട്ടിക തയാറാക്കി സൂക്ഷ്മ നിരീക്ഷണം നടത്താൻ ചങ്ങരോത്ത് മെഡിക്കൽ ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം കേസുകൾ ഉടൻ മെഡിക്കൽ കോളജിലെ പകർച്ച വ്യാധി വിഭാഗവുമായി ബന്ധപ്പെട്ട് അവിടെ പ്രവേശിപ്പിക്കണമെന്നും ജീവനക്കാർ പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുമായി ഇടപഴകുമ്പോൾ വ്യക്തിഗത സുരക്ഷ മാർഗങ്ങൾ സ്വീകരിക്കാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story