Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:17 AM GMT Updated On
date_range 20 May 2018 5:17 AM GMTപന്നിമുക്ക് പാലം പുതുക്കിപ്പണിയണം ^യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
പന്നിമുക്ക് പാലം പുതുക്കിപ്പണിയണം -യൂത്ത് കോൺഗ്രസ് പേരാമ്പ്ര: ചാനിയം റോഡ് നവീകരണത്തോടനുബന്ധിച്ച് 50 വർഷത്തോളം പഴക്കമുള്ള പന്നിമുക്ക് പാലം പുതുക്കിപ്പണിയണമെന്ന് യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പാലത്തിൽ പ്രവർത്തകർ കൊടിനാട്ടി. മണ്ഡലം പ്രസിഡൻറ് കിഷോർ കാന്ത് അധ്യക്ഷത വഹിച്ചു. കെ. ഷിഗിൽ, ഇ.കെ. സമീർ, പി. ഫൈസൽ, സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുയിപ്പോത്ത് ക്രസൻറ്-തണൽ ഡയാലിസിസ് സെൻറർ പ്രവർത്തനം ആരംഭിച്ചു പേരാമ്പ്ര: മുയിപ്പോത്ത് ക്രസൻറ്- തണൽ ഡയാലിസിസ് സെൻററിെൻറ ഉദ്‌ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. 70 ലക്ഷം രൂപ ചെലവഴിച്ച് ആറു മെഷീനുകളുമായിട്ടാണ് ഡയാലിസിസ് സെൻറർ ആരംഭിച്ചത്. ചെറുവണ്ണൂർ, തിരുവള്ളൂർ, മേപ്പയ്യൂർ പഞ്ചായത്തുകളിലെ ഡയാലിസിസ് ചെയ്യേണ്ട രോഗികൾക്ക് ആശ്വാസമേകുന്ന ഈ സെൻറർ വടകര തണലിെൻറ ഒമ്പതാമത്തെ ഡയാലിസിസ് കേന്ദ്രമാണ്. കീരിയോട്ട് റഫീഖ്, സി.ടി. അബ്ദുൽ ഹമീദ്, സി.കെ. സവാദ്, പി.സി. അബ്ദുൽ മജീദ് തുടങ്ങിയവർ നൽകിയ മെഷീനുകൾ കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ഏറ്റുവാങ്ങി. ചെറുവണ്ണൂർ, തിരുവള്ളൂർ, പഞ്ചായത്തുകളിൽ നടന്ന വിഭവ സമാഹരണത്തിൽ കൂടുതൽ ഫണ്ട് സ്വരൂപിച്ച മൂന്ന് വാർഡുകൾക്കുള്ള ഉപഹാരം വാർഡ് മെംബർമാരും കൺവീനർമാരും ചേർന്ന് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മുയിപ്പോത്ത് പ്രദേശത്ത് ഒരു ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കപ്പെട്ടതിെൻറ ആവശ്യകതയും പ്രാധാന്യവും തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസ് ചടങ്ങിൽ വിശദീകരിച്ചു. ക്രസൻറ് തണൽ ഡയാലിസിസ് സെൻറർ ചെയർമാൻ എൻ.എം. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജാത മനക്കൽ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. മോഹനൻ, എം.കെ. സതി, എം. കുഞ്ഞമ്മത്, ആർ.കെ. മുഹമ്മദ്, എഫ്.എം. മുനീർ, പി.കെ. മൊയ്‌തീൻ, രമാദേവി നാഗത്ത് താഴെ തുടങ്ങിയവർ സംസാരിച്ചു. ജനറൽ കൺവീനർ മണ്ടോടി രാജൻ നായർ സ്വാഗതവും കോഓഡിനേറ്റർ വി.ടി.കെ. അബ്ദുൽസമദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story