Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:17 AM GMT Updated On
date_range 18 May 2018 5:17 AM GMTകുടുംബശ്രീക്ക് സുതാര്യത പോര, നഗരസഭ യോഗത്തിൽ ബഹളം
text_fieldsbookmark_border
കോഴിക്കോട്: കുടുംബശ്രീ സംസ്ഥാനതലവാർഷികാഘോഷം നഗരത്തിൽ നടക്കവേ നഗരസഭ കൗൺസിലിൽ കുടുംബശ്രീയെച്ചൊല്ലി തർക്കം. നഗരസഭ പരിധിയിൽ കുടുംബശ്രീ സുതാര്യതയില്ലാതെ ഗൂഢസംഘമായി മാറിയെന്ന കോൺഗ്രസിലെ അഡ്വ. പി.എം. നിയാസിെൻറ അഭിപ്രായമാണ് വാക്കേറ്റത്തിന് തുടക്കമിട്ടത്. കുടുംബശ്രീ ബാലസഭക്കു കീഴിലുള്ള ബാൻറ് സെറ്റിലേക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളുടെ ലിസ്റ്റ് കൗൺസിൽ അംഗീകാരത്തിനായി എത്തിയപ്പോഴാണ് യു.ഡി.എഫും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷം പ്രതിഷേധിച്ചത്. ജനപ്രതിനിധികളെ അറിയിക്കാതെ പരിപാടികൾ നടത്തുന്ന കുടുംബശ്രീ പലപ്പോഴും കൗൺസിലിന് മുകളിലായി പ്രവർത്തിക്കുന്ന അവസ്ഥയാണ്. എന്നാൽ, ലോകത്തിനു തന്നെ മാതൃകയായ കുടുംബശ്രീയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും വിവാദ പരാമർശം പിൻവലിക്കണമെന്നും കെ.വി. ബാബുരാജിെൻറ നേതൃത്വത്തിലുള്ള ഭരണപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ കുടുംബശ്രീ പ്രോജക്ട് കോഒാഡിനേറ്റർ റംസി ഇസ്മയിലിെൻറ വിശദീകരണവും ബഹളത്തിൽ മുങ്ങി. കാര്യങ്ങൾ കൗൺസിലർമാർ അറിയാത്ത അവസ്ഥയുണ്ടെങ്കിൽ പരിശോധിക്കാൻ കുടുംബശ്രീ പ്രോജക്ട് കോഒാഡിനേറ്റർ ശ്രദ്ധിക്കണമെന്ന് ഡെപ്യൂട്ടി മേയർ മീരദർശകിെൻറ നിർദേശത്തോടെയാണ് ബഹളം നിലച്ചത്. 9.46 കോടി രൂപ ചെലവിൽ കോർപറേഷൻ ഒാഫിസ് കെട്ടിടം നവീകരിക്കാനുള്ള പദ്ധതി കാര്യങ്ങൾ വ്യക്തമല്ലെന്ന പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് മാറ്റിെവച്ചു. സൗത് ബീച്ചിൽ ലോറി പാർക്കിങ് മേയ് ഒന്നിന് അവസാനിപ്പിക്കാൻ കഴിഞ്ഞ നഗരസഭ കൗൺസിൽ തീരുമാനിച്ചെങ്കിലും ലോറി ഉടമകളുടെയും മറ്റും അഭ്യർഥന പരിഗണിച്ച് ഏതാനും ദിവസം കൂടി അനുവദിച്ചതായി ഡെപ്യൂട്ടി മേയർ അറിയിച്ചു. അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന കരാറുകാർ കുഴികൾ ക്വാറി മാലിന്യം ഉപയോഗിച്ച് അടക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ഡെപ്യൂട്ടി മേയർ നിർദേശം നൽകി. പണി കഴിഞ്ഞാൽ നഗരസഭ ഒന്നിച്ച് കരാർ കൊടുത്ത് റോഡുകൾ ടാറിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story