Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2018 5:23 AM GMT Updated On
date_range 11 May 2018 5:23 AM GMTവിവാദങ്ങളിൽ വികസനം തടസ്സപ്പെടുത്താൻ ആവില്ല ^മന്ത്രി ടി.പി. രാമകൃഷ‌്ണൻ
text_fieldsbookmark_border
വിവാദങ്ങളിൽ വികസനം തടസ്സപ്പെടുത്താൻ ആവില്ല -മന്ത്രി ടി.പി. രാമകൃഷ‌്ണൻ കോഴിക്കോട‌്: വിവാദംസൃഷ്ടിച്ചും നിസ്സാരസംഭവങ്ങളെ ഉൗതി വീർപ്പിച്ചും സർക്കാറിെൻറ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ആവില്ലെന്ന‌് മന്ത്രി ടി.പി. രാമകൃഷ‌്ണൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിെൻറ ജില്ലതല ഉദ‌്ഘാടനം കടപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെയാണ‌് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളത്തിൽ പുതിയ രാഷ‌്ട്രീയ സംസ‌്കാരംതന്നെ രൂപപ്പെടുത്താൻ ഇടതു സർക്കാറിനായതായും മന്ത്രി പറഞ്ഞു. 200ഒാളം പട്ടയങ്ങൾ അദ്ദേഹം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17.7 ലക്ഷം രൂപയുടെ ധനസഹായവും 'കുട്ടികളുടെ അവകാശവും സമൂഹവും' എന്ന ഡോക്യുെമൻററി പ്രകാശനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയർ മീരാദർശക്, നഗരസഭ സ്ഥിരംസമിതി ചെയർമാൻ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, എം.സി. അനിൽകുമാർ, മുക്കം മുഹമ്മദ്, സി.പി. ഹമീദ്, പി.വി. നവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല കലക്ടർ യു.വി. ജോസ് സ്വാഗതം പറഞ്ഞു. വൈകീട്ട് നഗരത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പെങ്കടുത്ത സാംസ്കാരിക ഘോഷയാത്ര നടന്നു. 16വരെ കോഴിക്കോട് ബീച്ചിൽ 'കോഴിക്കോട് ഫെസ്റ്റ്' എന്ന ഉൽപന്ന പ്രദർശന വിപണന മേളയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story