Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാഹി കൊലപാതകങ്ങൾ:...

മാഹി കൊലപാതകങ്ങൾ: അസാധാരണമായ അന്വേഷണ പ്രതിസന്ധി

text_fields
bookmark_border
സി.കെ.എ. ജബ്ബാർ കണ്ണൂർ: പുതുച്ചേരി പൊലീസ് പരിധിയിൽ സി.പി.എമ്മി​െൻറ സർവസമ്മതനായ നേതാവിനെ കൊലപ്പെടുത്തിയ കേസിൽ തുമ്പുണ്ടാവാതിരിക്കുകയും അതിന് പ്രതിക്രിയയായി കേരളത്തിൽ നടന്ന കൊലക്കേസിൽ സി.പി.എമ്മുകാരെ അറസ്റ്റ്ചെയ്യാനുള്ള സമ്മർദത്തിലാവുകയും ചെയ്തതി​െൻറ അസാധാരണമായ പിരിമുറുക്കത്തിൽ അന്വേഷണസംഘം. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിൽ ഇതുപോലൊരു സമ്മർദവലയത്തിൽ പൊലീസ് മുമ്പ് അകപ്പെട്ടിരിക്കില്ല. കൊലപാതകങ്ങൾ നടന്ന് മൂന്നാം ദിവസം പിന്നിടുേമ്പാഴും കേസന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടാവാതിരിക്കുന്നത് ഇൗ 'അനിശ്ചിതത്വം'കൊണ്ടാണ്. പുതുച്ചേരി ഡി.ജി.പിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ കേരള ഇൻറലിജൻസ് നൽകിയ റിപ്പോർട്ട് ഉദ്ധരിച്ചാണ് കേരള ഡി.ജി.പി കൊലപാതകങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധിപ്പിച്ചത്. കൊലപാതക പരമ്പര ആവർത്തിക്കുമായിരുന്ന സംഭവത്തിൽ കുറ്റമറ്റ നടപടിയുണ്ടാവുന്നില്ലെങ്കിൽ സ്ഥിതി മോശമാവുമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. കൊല്ലപ്പെട്ട സി.പി.എം നേതാവ് ബാബു പലതവണ ഭീഷണി നേരിട്ടിരുന്ന സാഹചര്യത്തിൽ വലിയ ആസൂത്രണം കൃത്യത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. പുറമെനിന്നുള്ള പ്രഫഷനൽ കൊലയാളികളെയും സംശയിക്കുന്നുണ്ട്. കൊലപാതകത്തി​െൻറ പൊലീസ് സ്റ്റേഷൻ പരിധിപോലും ആസൂത്രണംചെയ്യപ്പെട്ടുവോ എന്നാണ് സംശയം. ഇത്തരം രാഷ്ട്രീയ കൊലക്കേസുകൾ അധികമൊന്നും കൈകാര്യംചെയ്ത മികവ് പുതുച്ചേരി പൊലീസിനില്ല. ഇഴപിരിച്ച് അന്വേഷണം നടത്താൻ സന്നാഹങ്ങളും കുറവ്. കൊലക്കേസുകളുടെ വിചാരണ കോടതി പോണ്ടിച്ചേരിയിലുമാണ്. പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാബു കൊലക്കേസി​െൻറ അന്വേഷണത്തിൽ പുതുച്ചേരി പൊലീസിനെ പരമാവധി സഹായിക്കണമെന്നാണ് ഉന്നതനിർദേശം. പള്ളൂർ-മാഹി മേഖലയിലെ സമുന്നതനായ ഒരു പ്രാദേശികനേതാവ് കൊല്ലപ്പെട്ട കേസി​െൻറ പ്രത്യാഘാതം ഗുരുതരമാകുമോ എന്നാണ് കേരള പൊലീസി​െൻറ ആശങ്ക. രാഷ്ട്രീയ സംഘർഷവേളകളിൽ മുമ്പും കൊലപാതകം നടന്ന മേഖലയിലാണ് ബി.ജെ.പി പ്രവർത്തകൻ ഷമേജ് കൊല്ലപ്പെട്ടത്. ഇതി​െൻറ പിന്നിൽ സമീപത്തെ ചിലരുണ്ടെന്ന് അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്. കൃത്യം നടന്ന റോഡിലൂടെ പോയ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും ഇൗ റൂട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇരുപക്ഷത്തുനിന്നുമുള്ള ഇരട്ട കൊലപാതകങ്ങൾ അരങ്ങേറിയപ്പോഴെല്ലാം പൊലീസ് രാഷ്ട്രീയമായി തൂക്കമൊപ്പിച്ച് നടപടി സ്വീകരിക്കാറുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 2016 ജൂലൈ 11ന് പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയും അതിന് പ്രതികാരമായി മണിക്കൂറുകൾക്കകം ബി.ജെ.പി പ്രവർത്തകൻ സി.കെ. രാമചന്ദ്രൻ വധിക്കപ്പെടുകയുംചെയ്തു. ഇൗ കേസുകളുടെ അന്വേഷണം സി.പി.എമ്മി​െൻറ പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള പ്രതിഷേധങ്ങൾക്കിടയിലും പൊലീസ് കരക്കടുപ്പിച്ചു. മാഹിയിൽ ജനകീയനായ ഒരാൾ കൊല്ലപ്പെട്ട കേസിൽ അന്വേഷണം തൃപ്തികരമല്ലാതാവുകയും അതിന് പ്രതികാരമായി നടന്ന കൊലയുടെ പേരിൽ അണികൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്താലുള്ള അസ്വാസ്ഥ്യം സി.പി.എമ്മിന് ചെറുതായിരിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story