Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2018 8:47 AM GMT Updated On
date_range 10 May 2018 8:47 AM GMTയുവാവിനെ കൊന്ന് കാട്ടിൽ തള്ളി: ഭാര്യയടക്കം നാലു പേർ പിടിയിൽ
text_fieldsbookmark_border
പനാജി: യുവാവിനെ കൊന്ന് മൂന്നു കഷണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ തള്ളിയ കേസിൽ ഭാര്യയടക്കം നാലു പേരെ ഗോവ പൊലീസ് പിടികൂടി. തെക്കൻ ഗോവയിലെ കർച്ചോറെം ഗ്രാമത്തിൽ മാസം മുമ്പാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ബസൗരാജ് ബസുവിനെ (38) ഭാര്യ കൽപന ബസു കൊല്ലുകയും ഭർത്താവിെൻറ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കഷണങ്ങളാക്കി സഞ്ചിയിലിട്ട് കാട്ടുപ്രദേശത്ത് തള്ളിയെന്നുമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൽപന ബസു, സുരേഷ് കുമാർ, അബ്ദുൽ കരീം ശൈഖ്, പങ്കജ് പവാർ എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേരും കുറ്റം സമ്മതിച്ചതായാണ് വിവരം. തെൻറ ഭർത്താവിെൻറ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി പ്രതികളിലൊരാളുടെ ഭാര്യ പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്താവുന്നത്. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് താൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഗോവ-കർണാടക അതിർത്തിയിലെ കാട്ടിൽ തള്ളുകയുമായിരുന്നെന്നാണ് കൽപന പൊലീസിന് നൽകിയ മൊഴി. മൃതദേഹഭാഗങ്ങളിൽ ചിലത് പൊലീസ് കണ്ടെടുത്ത് രാസപരിശോധനക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story