Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:26 AM GMT Updated On
date_range 5 May 2018 5:26 AM GMTമൂന്നു ലക്ഷം ഹെക്ടർ ഭൂമികൂടി പുതുതായി കൃഷിയോഗ്യമാക്കും ^മന്ത്രി സുനിൽകുമാർ
text_fieldsbookmark_border
മൂന്നു ലക്ഷം ഹെക്ടർ ഭൂമികൂടി പുതുതായി കൃഷിയോഗ്യമാക്കും -മന്ത്രി സുനിൽകുമാർ മേപ്പയൂർ: പ്രകൃതി മൂലധനം സംരക്ഷിക്കുന്ന വികസന നയമാണ് എൽ.ഡി.എഫ് സർക്കാറിേൻറത്. ശുദ്ധവായുവും ശുദ്ധജലവും വിഷരഹിത ഭക്ഷണവുമാണ് ഹരിതകേരള മിഷനിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിനായി മൂന്നു ലക്ഷം ഹെക്ടർ ഭൂമികൂടി പുതുതായി കൃഷിയോഗ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കരുവോട് കണ്ടംചിറയിൽ കതിർ കനവ് -2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മികച്ച കർഷകർക്കുള്ള ഉപഹാരം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ വിതരണം ചെയ്തു. ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസറായി തിരഞ്ഞെടുത്ത സ്മിത നന്ദിനിയെ ഹരിതകേരളം കോഓഡിനേറ്റർ ഡോ. ജയകുമാർ പൊന്നാട അണിയിച്ചു. പി.പി. രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, ജില്ല പഞ്ചായത്ത് അംഗങ്ങളായ സുജാത മനക്കൽ, എം.പി. അജിത എന്നിവരും സുനിൽ ഓടയിൽ, ടി.കെ. ചന്ദ്രബാബു, യൂസുഫ് കോറോത്ത്, വി.വി. രമ, എം. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും സംസാരിച്ചു. കർഷകത്തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് മെഗാ തിരുവാതിരയും വി.ഇ.എം.യു.പി സ്കൂൾ വിദ്യാർഥികൾ പാളേം കയറും എന്ന നാടകവും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story