Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 5:14 AM GMT Updated On
date_range 5 May 2018 5:14 AM GMTവെള്ളമൊഴുകാൻ സംവിധാനമില്ല: മഴ പെയ്താൽ ആർ.ഇ.സി റോഡിൽ ചളിക്കൂമ്പാരം
text_fieldsbookmark_border
കൊടുവള്ളി: ചെറിയ മഴ പെയ്താൽ കൊടുവള്ളി ആർ.ഇ.സി റോഡിലെ കച്ചവടക്കാർക്കും പരിസരവാസികൾക്കും ആധിയാണ്. മുട്ടോളം പൊങ്ങുന്ന മാലിന്യമടങ്ങിയ ചളി നീന്തിക്കടക്കണമെന്നോർത്ത്. കൊടുവള്ളി മാർക്കറ്റ് റോഡിലെയും പെരിയാംതോട് ഭാഗത്തുനിന്നുമെല്ലാം മഴവെള്ളത്തോടൊപ്പം ഒലിച്ചെത്തുന്ന മാലിന്യങ്ങളാണ് ആർ.ഇ.സി റോഡിൽ സലഫി മസ്ജിദിനോട് ചേർന്ന ഭാഗത്ത് അടിഞ്ഞുകൂടുന്നത്. ഈ ഭാഗത്ത് വെള്ളമൊഴുകാൻ ഓവുചാലില്ല. പറമ്പത്ത് കാവിലേക്കൊഴുകുന്ന തോട്ടിൽ മാലിന്യക്കൂമ്പാരംമൂലം ചെറിയ മഴ പെയ്താൽ പോലും വെള്ളം റോഡിൽ മണിക്കൂറുകളോളം കെട്ടിനിൽക്കുകയാണ്. മാർക്കറ്റ് റോഡിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള മാലിന്യം ഇവിടെത്തെ ഓവുചാലിലേക്കാണ് ഒഴുക്കിവിടുന്നത്. റോഡിൽ വെള്ളമുയർന്ന് സമീപത്തെ കടകളിലും വീടുകളിലുമെല്ലാം കയറി വലിയ നഷ്ടമാണ് വരുത്തുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രാമാർഗവും തടസ്സപ്പെടും. ദിവസവും കച്ചവടക്കാർ ജോലിക്കാരെ വെച്ച് ചളി നിറഞ്ഞ മാലിന്യം നീക്കംചെയ്യിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ഭാഗത്ത് റോഡ് ഉയർത്തി പുതിയ ഓവുചാലും തോടും നിർമിക്കണമെന്ന ആവശ്യം നാട്ടുകാർ കാലങ്ങളായി ഉന്നയിച്ചുവരുകയാണ്. എന്നാൽ, പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ആർ.ഇ.സി റോഡ് നവീകരണം നടക്കുമ്പോൾ മാത്രമേ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുകയുള്ളൂവെന്നാണ് അധികൃതർ നൽകുന്ന മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story