Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:23 AM GMT Updated On
date_range 16 March 2018 5:23 AM GMTറവന്യൂ സ്റ്റാമ്പ് കിട്ടാക്കനി; ആവശ്യക്കാർ വലയുന്നു
text_fieldsbookmark_border
*ഈ മാസം 31ന് സാമ്പത്തിക വർഷം അവസാനിക്കുമെന്നിരിക്കെ പദ്ധതികൾക്ക് പണം അനുവദിക്കുന്നതിനായി റവന്യൂ സ്റ്റാമ്പുകൾ അത്യാവശ്യമാണ് വടകര: റവന്യൂ സ്റ്റാമ്പ് കിട്ടാക്കനിയായതോടെ ഉപഭോക്താക്കൾ ദുരിതത്തിൽ. വിവിധ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റാനായി റവന്യൂ സ്റ്റാമ്പ് വേണമെന്നിരിക്കെയാണ് സ്റ്റാമ്പ് കിട്ടാതായിരിക്കുന്നത്. കഴിഞ്ഞ രണ്ടര മാസമായി റവന്യൂ സ്റ്റാമ്പുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിക്കുമെന്നിരിക്കെ സംസ്ഥാനത്തെ പദ്ധതികൾക്ക് പണം അനുവദിക്കുന്നതിനായി റവന്യൂ സ്റ്റാമ്പുകൾ അത്യാവശ്യമാണ്. എന്നാൽ, സ്റ്റാമ്പ് ലഭിക്കാതായതോടെ പദ്ധതി ഗുണഭോക്താക്കൾ ഇതിനായി നെട്ടോട്ടമോടുകയാണ്. 5000 രൂപക്ക് മുകളിൽ ഇടപാട് നടത്തണമെങ്കിൽ റവന്യൂ സ്റ്റാമ്പ് ആവശ്യമാണ്. ട്രഷറികളിൽനിന്നും ഓരോ മാസവും ശമ്പളം ലഭിക്കണമെങ്കിൽ വകുപ്പ് മേധാവികൾ റവന്യൂ സ്റ്റാമ്പ് പതിച്ച് ഒപ്പിടണം. ഇത് കാരണം ശമ്പളം അടക്കമുള്ള വിവിധ ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്. കുടുംബ കോടതിയിൽ ചെലവിനു നൽകാൻ ഉത്തരവിട്ട കേസുകളിലും മോട്ടോർ ആക്സിഡൻറ് കേസുകളിലും ആനുകൂല്യം ലഭിക്കേണ്ടവർ സ്റ്റാമ്പിെൻറ ക്ഷാമം മൂലം ദുരിതം പേറുകയാണ്. ഇതേ രീതിയിൽ തന്നെ 100 രൂപയുടെ മുദ്ര പേപ്പറുകളും അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പുകളും ലഭിക്കുന്നില്ല. എന്നാൽ, സ്റ്റാമ്പും മുദ്ര പേപ്പറും പ്രിൻറ് ചെയ്യാൻ നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ വിതരണത്തിന് എത്തിക്കുമെന്നുമാണ് ട്രഷറി അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story