Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:21 AM GMT Updated On
date_range 16 March 2018 5:21 AM GMTഇങ്ങനെ ഒരു ആക്രമണവും മരണവും കടപ്പുറത്തെ ആദ്യ സംഭവം
text_fieldsbookmark_border
കൊയിലാണ്ടി: മേഖലയിലെ ആദ്യ സംഭവമായിരുന്നു ആക്രമണവും അനന്തരസംഭവങ്ങളും. ചെറിയമങ്ങാട് പുതിയ പുരയിൽ പ്രമോദിെൻറ മരണത്തിൽ തരിച്ചിരിക്കുകയാണ് കടലോരവാസികൾ. മുമ്പൊരിക്കലും ഇങ്ങനെ ഒരു ആക്രമണവും മരണവും കടലോര മേഖലയിൽ നടന്നിട്ടില്ല. ചെറിയ അപസ്വരങ്ങൾ ഉണ്ടാകുമ്പോൾ പോലും പെട്ടെന്നു തന്നെ ഇടപെട്ടു പരിഹരിക്കുന്നതാണ് ഇവിടുത്തെ രീതി. അതിനാൽ തന്നെ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും പലർക്കുമായില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് ആകുലപ്പെടുകയാണ് അവർ. മർദനം തടയാനും അവശനായി വീണുകിടന്ന പ്രമോദിനെ ആശുപത്രിയിലെത്തിക്കാനും ആരും തയാറാവാത്തതും പൊതുവെ വിമർശിക്കപ്പെട്ടു. എല്ലാവരും സൗഹാർദപൂർവം കഴിയുന്ന ഇവിടെ ഇങ്ങനെ ഒരു സംഭവമുണ്ടായതിനെ ഗൗരവപൂർവം കാണണമെന്ന അഭിപ്രായം ഉയർന്നു. ക്രൂരമായ മർദനത്തെ തുടർന്ന് ആന്തരികാവയവങ്ങൾ തകർന്നായിരുന്നു പ്രമോദിെൻറ മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. മരിച്ച പ്രമോദും സംഭവവുമായി പൊലീസ് അറസ്റ്റു ചെയ്ത വികാസും മത്സ്യത്തൊഴിലാളി കുടുംബത്തിൽ പെട്ടവരാണ്. ഇവിടുത്തെ പ്രധാന ക്ഷേത്രമായ ചെറിയ മങ്ങാട് കോട്ടയിൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്ര മഹോത്സവം നടക്കുകയാണ്. ആ ആഹ്ലാദത്തിന് ഇടയിലാണ് ദുഃസ്വപ്നം പോലെ ആക്രമണവും മരണവും നടന്നത്. വളരെ ചിട്ടയോടും അച്ചടക്കത്തോടെയുമാണ് ക്ഷേത്രോത്സവം നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story