Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:29 AM GMT Updated On
date_range 15 March 2018 5:29 AM GMTപഞ്ചായത്ത് കെട്ടിടത്തിന് തറ കീറി; വില്ലേജ് അധികൃതർ നിർത്തിവെപ്പിച്ചു
text_fieldsbookmark_border
നരിക്കുനി: നരിക്കുനി വില്ലേജ് ഓഫിസിന് സമീപം നരിക്കുനി ഗ്രാമ പഞ്ചായത്ത് അധികൃതർ വേസ്റ്റ് സോർട്ടിങ് സെൻററിന് തറ കീറിയത് വില്ലേജ് ഓഫിസ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. നരിക്കുനി പഞ്ചായത്തിെൻറ കൈവശമുള്ള 16 1/4 സെൻറ് സ്ഥലത്തുനിന്ന് 1998ൽ അഞ്ച് സെൻറ് സ്ഥലം വില്ലേജിന് വിട്ടുകൊടുത്തതാണെന്നും അവിടെ ഫ്രണ്ട്സ് ഓഫിസ് അടക്കമുള്ള നവീകരണത്തിന് വില്ലേജ് അധികൃതർ പ്രപോസൽ സമർപ്പിച്ചതിനെ തുടർന്ന് പണി തുടങ്ങാനിരിക്കുകയാണെന്നും ഇവിടെ പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നത് വില്ലേജ് ഓഫിസ് വികസനത്തിന് തടസ്സമാകുമെന്നുമാണ് വില്ലേജ് അധികൃതരുടെ നിലപാട്. ഇതിനെ തുടർന്ന് പണി നിർത്തിവെക്കാൻ വില്ലേജ് ഓഫിസർ ആവശ്യപ്പെെട്ടങ്കിലും പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ചില്ലത്രെ. ഇതോടെ അവർ ജില്ല കലക്ടറെ വിവരമറിയിക്കുകയും കലക്ടറുടെ നിർദേശപ്രകാരം പണി നിർത്തിവെക്കുകയും ചെയ്തു. എന്നാൽ 1998ൽ ചേർന്ന ഭരണസമിതി യോഗത്തിൽ വില്ലേജ് ഓഫിസിന് അഞ്ച് സെൻറ് ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും അത് മിനുട്സിൽ രേഖപ്പെടുത്തുകയും ചെയ്തതല്ലാതെ ഇത് കൃത്യമായി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അത് കൊണ്ട് വില്ലേജ് അധികൃതരുടെ വാദത്തിൽ കഴമ്പില്ലെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. വൈകുന്നേരത്തോടെ ജില്ല കലക്ടർ സ്ഥലം സന്ദർശിക്കുകയും സ്ഥലത്തിെൻറ സ്െകച്ചുമായി കലക്ടറേറ്റിലെത്താൻ എൻജിനീയറോട് ആവശ്യപ്പെടുകയും പ്രശ്നം പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്തിെൻറ കൈവശമുള്ള 16 1/4 സെൻറ് സ്ഥലത്തിെൻറ അതിരുകൾ ഇതുവരെ ബൗണ്ടറി തിരിച്ച് കെട്ടിയിട്ടില്ല. ഇവിടെ അതിരുകൾ തിട്ടപ്പെടുത്തണമെന്നും കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story