Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ജീവനക്കാർക്ക്​...

വനിത ജീവനക്കാർക്ക്​ സർക്കാർ ഓഫിസുകളിൽ പ്രശ്നപരിഹാര സെൽ നിർബന്ധം

text_fields
bookmark_border
* സെൽ ഇല്ലാത്ത ഒാഫിസ് മേധാവിക്കെതിരെ മനുഷ്യാവകാശ കമീഷൻ നടപടി കോഴിക്കോട്: വനിത ജീവനക്കാർക്ക് സ്ത്രീപീഡനം സംബന്ധിച്ച പരാതി നൽകാൻ സർക്കാർ ഓഫിസുകളിൽ പ്രശ്നപരിഹാര സെൽ നിർബന്ധമാക്കാൻ മനുഷ്യാവകാശ കമീഷൻ നിർദേശം. പല ഓഫിസുകളിലും ഇത്തരം സെൽ നിലവിലില്ല. സെൽ രൂപവത്കരിക്കാത്ത ഓഫിസ് മേധാവിക്കെതിരെ ക്രിമിനൽ നടപടിയും പിഴയും സ്വീകരിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്ന് കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു. ഓഫിസിലെ വനിതകളെയും പുറമെയുള്ള വനിതകളെയും ഉൾപ്പെടുത്തിയാണ് സെൽ രൂപവത്കരിക്കേണ്ടത്. ആലപ്പുഴയിൽ ഒരു കോളജ് അധ്യാപികയുടെ പരാതിയിൽ മേധാവിക്ക‌െതിരെ നേരിട്ട് മജിസ്ട്രേറ്റിന് ഹരജി നൽകാൻ കമീഷൻ നിർദേശിച്ചു. പൊലീസ്, എക്സൈസ് വകുപ്പുകളിൽ ഉൾപ്പെടെ സ്ത്രീപീഡനം സംബന്ധിച്ച പരാതിയുണ്ടെന്ന് ചെയർമാൻ പറഞ്ഞു. CONNECTED കാപ്പ ചുമത്തുമെന്ന് എസ്.െഎയുടെ ഭീഷണി; മനുഷ്യാവകാശ കമീഷൻ അന്വേഷിക്കും കോഴിക്കോട്: കുടുംബത്തെ ആക്രമിക്കുകയും കിണർ മലിനമാക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിക്കാരനെതിരെ കാപ്പ ചുമത്തുമെന്ന് എസ്.െഎ ഭീഷണിപ്പെടുത്തിയെന്നും പരാതി. കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ എലത്തൂർ സ്വദേശിയായ യുവാവാണ് പൊലീസിനെതിരെ രംഗത്തുവന്നത്. രണ്ടുവർഷമായി ചില ബന്ധുക്കളാണ് അയൽക്കാരുടെ സഹായത്തോടെ തങ്ങളെ ഉപദ്രവിക്കുന്നതെന്നും തെളിവുകൾ നൽകിയിട്ടും പൊലീസ് പ്രതികൾക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും പരാതിയിൽ പറഞ്ഞു. പ്രായമായ പിതാവുൾപ്പെടെയുള്ള ഇയാളുടെ കുടുംബത്തിന് സംരക്ഷണം നൽകാൻ മനുഷ്യാവകാശ കമീഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, പൊലീസ് നടപ്പാക്കിയില്ല. പരാതി പറയാനെത്തിയ ഇയാൾക്കെതിരെ കാപ്പ ചുമത്തുമെന്ന് എസ്.െഎ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ എസ്.പി അന്വേഷണം നടത്തുമെന്ന് ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു. കോഴിക്കോെട്ട സിറ്റിങ്ങിൽ 66 പരാതികൾ പരിഗണിച്ചു. 35 എണ്ണം തീർപ്പാക്കി. അടുത്ത സിറ്റിങ് ഏപ്രിൽ 14ന് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story