Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗെയിൽ: ഇരകൾ...

ഗെയിൽ: ഇരകൾ ആശുപത്രികളിലും ബന്ധുവീടുകളിലും

text_fields
bookmark_border
താമരശ്ശേരി: ഗെയിൽ പൈപ്പ്ലൈൻ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന താമരശ്ശേരി പ്രദേശങ്ങളിൽ ഇരകൾ ആശുപത്രികളിലും ബന്ധുവീടുകളിലും കഴിയേണ്ട ദുരിതാവസ്ഥയിൽ. ഇടിച്ചുനിരത്തിയ സ്ഥലങ്ങളിൽനിന്ന് രൂക്ഷമായ പൊടിശല്യം കാരണം നാട്ടുകാർ ദുരിതത്തിലാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഉൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കഠിനമായ ശ്വാസതടസ്സവും ഞെഞ്ചുവേദനയും നേരിട്ട ചെമ്പ്ര വിളയാറച്ചാലിൽ വി.സി. ഉണ്ണി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആകെയുള്ള 12 സ​െൻറ് പുരയിടത്തിലൂടെയും വീടിനു ഭീഷണിയാവുന്ന തരത്തിലുമാണ് പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുള്ളത്. ഒരു രേഖയും നഷ്ടപരിഹാരവും നൽകാതെ ആകെയുള്ള സ്വത്തു കൈയേറിയതിലുള്ള മനഃപ്രയാസമാണ് തന്നെ കഠിനരോഗത്തിലേക്ക് വലിച്ചിഴച്ചതെന്ന് ഉണ്ണി പറഞ്ഞു. കെടവൂർ നടുക്കണ്ടിയിൽ രാധാകൃഷ്ണനെയും ഭാര്യ വസന്തയെയും വീട്ടിലെ പിഞ്ചുകുട്ടികളെയുമടക്കം ചുമ, തുമ്മൽ, ശ്വാസതടസ്സം, മറ്റു ശാരീരിക അസ്വസ്ഥകൾ എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഒരുപനക്കുന്നുമ്മൽ സുരേഷിനെയും അസുഖം പിടിപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അലർജിപോലുള്ള അസുഖം ഭയന്ന് കുട്ടികളെയും മറ്റും ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിക്കേണ്ട ഗതികേടാണെന്നും മറ്റ് വളർത്തുജീവികൾക്കും പൊടിശല്യം കാരണം അസുഖം വന്നിട്ടുണ്ടെന്നും വീട്ടുകാർ പരാതിപ്പെട്ടു. ഇത്തരത്തിൽ നിരവധി പേർ ചികിത്സ തേടിക്കൊണ്ടിരിക്കുന്നതായാണ് വിവരം. നിത്യവൃത്തിക്കുതന്നെ പ്രയാസമനുഭവിക്കുന്ന സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവർ ആകെയുള്ള സ്വത്തുക്കളുടെ തകർച്ചയോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾകൂടി തരണംചെയ്യേണ്ട ഗതികേടിലാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story