Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:15 AM GMT Updated On
date_range 14 March 2018 5:15 AM GMTനാളത്തെ ഇന്ത്യ രൂപപ്പെടുന്നത് ബദലിനായുള്ള പോരാട്ടത്തിലൂടെ ---_കോടിയേരി
text_fieldsbookmark_border
നാളത്തെ ഇന്ത്യ രൂപപ്പെടുന്നത് ബദലിനായുള്ള പോരാട്ടത്തിലൂടെ -കോടിയേരി കോഴിക്കോട്: നാളെത്ത ഇന്ത്യ രൂപപ്പെടുന്നത് മുംബൈയിൽ നടന്നതുപോലെ തൊഴിലാളിവർഗം മുൻൈകയെടുത്ത ബദലിന് വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോഴിക്കോട്ട് നടക്കാനിരിക്കുന്ന സി.െഎ.ടി.യു അഖിലേന്ത്യ ജനറൽ കൗൺസിലിന് മുന്നോടിയായി മുതലക്കുളത്ത് സംഘടിപ്പിച്ച 'കേരളം കാട്ടുന്ന ബദൽ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബദൽ മേഖലക്ക് വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടും. ആഗോളീകരണത്തിെൻറ കാലത്ത് കേരളം ഉയർത്തിയ ബദൽ രാജ്യം ഇന്ന് ചർച്ചചെയ്യുകയാണ്. ആത്മഹത്യ ചൂഷകർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും പോരാട്ടം മാത്രമേ വഴിയുള്ളൂെവന്നും കർഷകരും തൊഴിലാളികളും തിരിച്ചറിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിൽ കർഷകർ ഉന്നയിച്ചതുപോലുള്ള മുദ്രാവാക്യം ഇവിടെ മുഴക്കേണ്ട ആവശ്യമില്ല എന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. സമ്പത്തിെൻറ നീതി പൂർവകമായ വിതരണത്തിന് വഴിയിട്ടത് കേരളത്തിലെ ഇ.എം.എസ് സർക്കാറാണ്. പട്ടികജാതി-വർഗ വിഭാഗത്തിന് ഭൂമി ലഭ്യമാക്കുന്നതടക്കം സുപ്രധാനമായ പല േനട്ടങ്ങളും ലഭ്യമാകാതെ പോയത് 57ലെ സർക്കാറിനെ വിമോചന സമരത്തിലൂടെ അട്ടിമറിച്ചതാണ്. പൊതുമേഖലയെ ഉപയോഗിച്ച് കോർപറേറ്റുകളെ സഹായിക്കാൻ ബി.ജെ.പി, കോൺഗ്രസ് സർക്കാറുകൾ ശ്രമിക്കുേമ്പാൾ സ്വകാര്യ മൂലധനമുപയോഗിച്ച് പൊതുമേഖല ശക്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നതാണ് ഇടതുപക്ഷത്തിെൻറ വ്യത്യാസമെന്ന് കോടിയേരി പറഞ്ഞു. സ്വാശ്രയ മാനേജ്മെൻറുകളെ നിലക്കു നിർത്താനും എയിഡഡ് സ്കൂളുകളിൽ അധ്യാപക നിയമനത്തിനുമായി നിയമനിർമാണം വേണമെന്ന് തുടർന്ന് സംസാരിച്ച സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. നവോത്ഥാനം ഉഴുതുമറിച്ച മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടി മാറ്റത്തിെൻറ വിത്തിട്ടു എന്നതാണ് കേരളം ഇന്ത്യക്ക് മാതൃകയാകാൻ കാരണമെന്നും കാനം പറഞ്ഞു. ഡോ. ആർ. രാമകുമാർ മോഡറേറ്ററായി. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. എളമരം കരീം, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ എന്നിവരും സംസാരിച്ചു. പടം ab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story