Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2018 5:35 AM GMT Updated On
date_range 13 March 2018 5:35 AM GMTകടകൾ ഒഴിപ്പിക്കാനെത്തിയ ആമീനെ വ്യാപാരികൾ തടഞ്ഞു
text_fieldsbookmark_border
നാദാപുരം: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഒഴിപ്പിക്കാൻ ഹൈകോടതിയിൽ നിന്നെത്തിയ ആമീനെ വ്യാപാരികൾ തടഞ്ഞു. നാദാപുരം കല്ലാച്ചി റോഡിൽ ചിറക്കൽ ബാബുവിെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാറേമ്മൽ കൃഷ്ണെൻറ പലചരക്ക് കടയും തുണിക്കടയും ഒഴിപ്പിക്കാനായിരുന്നു ആമീനെത്തിയത്. കെട്ടിട ഉടമ ബാബു ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഒഴിപ്പിക്കലിനെതിരെ വ്യാപാരികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കർമസമിതിക്ക് രൂപം നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഹൈകോടതി വിധി നടപ്പിലാക്കാൻ ആമീനെത്തിയത്. വിവരമറിഞ്ഞ വ്യാപാരി നേതാക്കൾ സ്ഥലത്തെത്തി ആമീനുമായി സംസാരിച്ചെങ്കിലും വിധി നടപ്പിലാക്കാതിരിക്കാൻ നിർവാഹമില്ലെന്ന് അറിയിച്ചു. വാദപ്രതിവാദങ്ങൾക്കിടെ പ്രതിഷേധം രൂക്ഷമായതോടെ ആമീൻ തിരിച്ച് പോകുകയായിരുന്നു. വെള്ളിയോട് സംഘർഷം: ആറ് പേർക്കെതിരെ കേസ് വാണിമേൽ: ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വെള്ളിയോട് ഉണ്ടായ സംഘർഷത്തിൽ ആറുപേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വെള്ളിയോട് പള്ളിയോട് ചേർന്നുള്ള ഹൈസ്കൂൾ പരിസരത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം കഴിഞ്ഞദിവസം അക്രമത്തിൽ കലാശിച്ചിരുന്നു. തർക്കഭൂമിയിൽ കശുവണ്ടി പറിക്കാനെത്തിയവർക്കാണ് ഒരു വിഭാഗത്തിെൻറ മർദനമേറ്റത്. ഹൈകോടതി വിധി അനുകൂലമായ സാഹചര്യത്തിലാണ് ഭൂമിയിൽ പ്രവേശിച്ചതെന്നാണ് ആക്രമണത്തിൽ പരിക്കേറ്റവർ പറയുന്നത്. എന്നാൽ, വെള്ളിയോട് പള്ളിയുടെ ഭാഗമാണ് സ്ഥലമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നുമാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. ഭൂപ്രശ്നം ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്നതിനാൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. ഭൂമിയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പൊലീസ് പരിശോധിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story