Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2018 5:11 AM GMT Updated On
date_range 4 March 2018 5:11 AM GMTഫറോക്ക് നഗരസഭ പദ്ധതിയിൽ വൻ തിരിമറി നടത്തിയതായി പ്രതിപക്ഷം
text_fieldsbookmark_border
ഫറോക്ക്: നാല് എസ്.സി കുടുംബങ്ങൾ മാത്രം താമസിക്കുന്നതും അംഗീകൃത പട്ടികജാതി കോളനിയല്ലാത്തതുമായ പ്രദേശത്ത് പട്ടികജാതി ഫണ്ട് വകമാറ്റി െചലവഴിക്കുന്നത് വിവാദമായതിനെ തുടർന്ന് നിർത്തിവെപ്പിച്ചിരുന്നെങ്കിലും സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരറിയാതെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വ്യാജരേഖയുണ്ടാക്കി കൗൺസിലിൽ അംഗീകാരം വാങ്ങാൻ ശ്രമം നടത്തിയതായി നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൗൺസിൽ നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച പദ്ധതി പട്ടികജാതി ഫണ്ടിന് പകരം തനത് ഫണ്ട് വകയിരുത്തിയും വീണ്ടും 10 ലക്ഷം രൂപ വികസന ഫണ്ടും 4,86,226 രൂപ തനത് ഫണ്ടാക്കി മാറ്റിയും പദ്ധതി അംഗീകാരം വാങ്ങാനുള്ള ശ്രമമാണ് ക്ഷേമകാര്യ ചെയർമാൻ നടത്തിയത്. ഈ കാര്യങ്ങളൊന്നും കൗൺസിൽ ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യാതെ ചെയർമാൻ തന്നിഷ്ടപ്രകാരം ചെയ്തതാണെന്നും പ്രതിപക്ഷ കൗൺസിലർമാർ വ്യക്തമാക്കി. നഗരസഭയിലെ 19ാം ഡിവിഷനിലെ ചോയി തൊടി എസ്.സി കോളനി വികസനം എന്ന പേരിൽ നാല് എസ്.സി കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഇവിടെ നേരത്തേ 18 ലക്ഷം രൂപ വകമാറ്റി െചലവഴിക്കാൻ നീക്കം നടന്നിരുന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതായും നേതാക്കൾ പറഞ്ഞു. എന്നിട്ടും ഇത്തരത്തിൽ കൃത്രിമ മാർഗത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത് കൗൺസിൽ അംഗങ്ങളോ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയോ അറിയാതെ ക്ഷേമകാര്യ സമിതി ചെയർമാൻ തെൻറ സ്വകാര്യ താൽപര്യങ്ങൾക്കു വേണ്ടി പദ്ധതിയിൽ വൻ തിരിമറി നടത്തുകയാണെന്നും ഇവർ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടികളുമായി എൽ.ഡി.എഫ് രംഗത്തിറങ്ങുമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ജിവനക്കാരില്ലാത്ത സമയത്ത് അവരുടെ സീറ്റുകളിൽ ഇരുന്ന് രേഖകളിൽ കൃത്രിമം കാണിച്ചാണ് പദ്ധതി മാറ്റം ഡി.പി.സി അംഗീകാരത്തിന് ഓൺലൈനായി സമർപ്പിക്കുന്നതെന്നും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി തീരുമാന പ്രകാരം ശിപാർശ ചെയ്തതായും ഇവ പിന്നീട് കൗൺസിൽ യോഗത്തിൽ തീരുമാനമായി ഭരണാനുമതി നൽകിയതായും പദ്ധതിയിൽ വ്യാജമായി രേഖപ്പെടുത്തിയിരിക്കുകയാണെന്നും എന്നാൽ, ഈ രണ്ട് തീരുമാനങ്ങളും പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ.ടി. മജീദ്, ഇ. ബാബുദാസൻ, പ്രകാശ് കറുത്തേടത്ത്, എം. സുധർമ, തൈതോടൻ ചന്ദ്രമതി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story