Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'​െഎഫർ' കൈത്താങ്ങായി;...

'​െഎഫർ' കൈത്താങ്ങായി; വിജയം 'നീറ്റാ'യി

text_fields
bookmark_border
കോഴിക്കോട്: നിർധന കുടുംബത്തിൽനിന്നുള്ള ഒരുകൂട്ടം മിടുക്കന്മാർ മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത പരീക്ഷയായ 'നീറ്റി'ൽ സ്വന്തമാക്കിയത് അഭിമാനാർഹമായ വിജയം. പേരുപോലും വെളിപ്പെടുത്താൻ മടിക്കുന്ന പ്രഫഷനലുകളായ യുവാക്കളുടെ സംഘം നേതൃത്വമേകുന്ന 'െഎഫർ' (ഇൻറർഗ്രേറ്റഡ് ഫൗണ്ടേഷൻ ഫോർ എജുക്കേഷൻ ആൻഡ് റിസർച്) എന്ന സന്നദ്ധസംഘടനയുടെ പിന്തുണയിലാണ് ആറ് വിദ്യാർഥികൾ നീറ്റിൽ മികച്ച റാങ്ക് നേടി എം.ബി.ബി.എസ് പ്രവേശനം ഉറപ്പിച്ചത്. ആലപ്പുഴ സ്വദേശി മുഹമ്മദ് അസ്ലം 220ാം റാങ്ക് നേടി െഎഫറി​െൻറ നേട്ടത്തിന് മകുടം ചാർത്തുന്നു. ഒ.ബി.സി വിഭാഗത്തിൽ 36ാം റാങ്കാണ് മുഹമ്മദ് അസ്ലമിന്. കാരാട് സ്വദേശിയായ ഷഹജാസ് 1549ാം റാങ്കിനർഹനായി. ഒ.ബി.സിയിൽ 413ാമതാണ് ഇൗ മിടുക്കൻ. നരിക്കുനിയിൽനിന്നുള്ള അനീസുദ്ദീൻ (3372ാം റാങ്ക്), ഓമശ്ശേരി സ്വദേശി സഫ്വാൻ (3548), ഫറോക്ക് സ്വദേശി മുഹമ്മദ് മുസ്തഫ (8027), മുഹമ്മദ് ഷമിൽ പെരുമണ്ണ (11375) എന്നിവരാണ് നീറ്റിൽ മിന്നിയ മറ്റുള്ളവർ. ഇൗ വിദ്യാർഥികൾക്ക് കോഴിക്കോട്ടും കോട്ടക്കലിലും എൻട്രൻസ് പരിശീലന സൗകര്യം സൗജന്യമായി ഏർപ്പെടുത്തിയത് െഎഫറി​െൻറ സാരഥികളാണ്. കോഴിക്കോട് പൂവാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭമായ െഎഫർ നാലു വർഷം മുമ്പാണ് സേവനം തുടങ്ങിയത്. പാവപ്പെട്ട കുടുംബങ്ങളിൽനിന്നു മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ഭക്ഷണവും താമസവും പഠനോപകരണവും എൻട്രൻസ് കോച്ചിങ്ങും നൽകുകെയന്ന മഹത്തായ കർമത്തിന് ഫലം ലഭിച്ചു തുടങ്ങിയിരിക്കുകയാണ്. ഇൗ ആറ് വിദ്യാർഥികളുടെയും സാമ്പത്തിക പരാധീനതകൾ കണ്ടറിഞ്ഞ് ഐഫർ ഇവരെ ഏറ്റെടുക്കുകയായിരുന്നു. റഹ്മാനിയ സ്കൂളിൽ പ്ലസ്ടു പഠനത്തിനും സൗകര്യമൊരുക്കിയിരുന്നു. മടവൂർ സി.എം സ​െൻററിലെ പൂർവ വിദ്യാർഥികളായ ഡോക്ടർമാരടക്കമുള്ള പ്രഫഷനലുകളാണ് െഎഫറിന് പിന്നിലുള്ളത്. ശമ്പളത്തി​െൻറ ഒരു വിഹിതം ഈ സംരംഭത്തിനായി മാറ്റിവെച്ചാണ് ചെലവുകൾ നടത്തുന്നത്. കഴിഞ്ഞ വർഷം നീറ്റ് വഴി ഇവിടെയുള്ള രണ്ട് വിദ്യാർഥികൾക്ക് ഗവൺമ​െൻറ് മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചിരുന്നു. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story