Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 6:02 AM GMT Updated On
date_range 28 July 2018 6:02 AM GMTവ്യാജമദ്യം: ആഗസ്റ്റ് ഒന്നു മുതൽ കർശന പരിശോധന
text_fieldsbookmark_border
കോഴിക്കോട്: വ്യാജമദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം തടയാൻ സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന. ആഗസ്റ്റ് ഒന്നു മുതൽ പരിശോധന ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഇതിെൻറ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗം പ്രവർത്തനം ശക്തമാക്കിയതായും കോഴിക്കോട് െഗസ്റ്റ് ഹൗസിൽ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. വിദ്യാലയങ്ങളുടെയും കോളജുകളുടെയും പരിസരങ്ങളിൽ ലഹരിവസ്തു വിൽപന തടയും. ഇതിനായി പരിശോധന കർശനമാക്കി. ലഹരിവസ്തു വിൽപന നടത്തുന്ന കടകൾ കണ്ടെത്തിയാൽ ഉടൻ അടച്ചുപൂട്ടും. വ്യാജക്കള്ള് വിതരണവും നിരോധിത പുകയില വസ്തു വിൽപനയും തടയാൻ നടപടി ഉൗർജിതമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ നടത്തിവരുന്നതായും മന്ത്രി രാമകൃഷ്ണൻ വ്യക്തമാക്കി. ജോയൻറ് എക്സൈസ് കമീഷണർ ജി. സന്തോഷ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാർ, സർക്കിൾ ഇൻസ്പെക്ടർമാർ, റേഞ്ച് ഓഫിസർമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story