Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2018 5:44 AM GMT Updated On
date_range 27 July 2018 5:44 AM GMTബോട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
നന്തിബസാർ/കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ ഫൈബർ ബോട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. തിക്കോടി കോടിക്കൽ സ്വദേശികളായ മന്നത്ത് രാജേഷ് (40), പള്ളിവളപ്പിൽ ഇബ്രാഹീം(53), വടക്കേകുന്നത്ത് പ്രേംജിത്(33), പി.വി ഹൗസിൽ ജിത്തു(38), ലക്ഷംവീട്ടിൽ അശോകൻ(59), മന്നത്ത് രാകേഷ്(38) എന്നിവർക്കാണ് പരിക്കേറ്റത്. ഇബ്രാഹീം, രാജേഷ് എന്നിവരെ മാഹി ഗവ. ആശുപത്രിയിലും മറ്റുള്ളവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വള്ളം, വല, എൻജിൻ എന്നിവ നഷ്ടപ്പെട്ടു. അഞ്ചു ലക്ഷത്തിെൻറ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച രാവിലെ ഏഴിന് നന്തിയിലെ മുത്തായം കടപ്പുറത്തുനിന്ന് കടലിൽ മത്സ്യം പിടിക്കാൻപോയ മന്നത്ത് രാജേഷിെൻറ 'ത്രിമധുരം' ബോട്ടാണ് പയ്യോളിക്കും തിക്കോടിക്കും ഇടയിൽ കരയിൽനിന്ന് ഒന്നരകിലോമീറ്റർ അകലെ അപകടത്തിൽപെട്ടത്. ചെമ്മീൻ പിടിച്ചുകൊണ്ടിരിക്കെ ശക്തമായ കടൽക്ഷോഭത്തിൽ ബോട്ട് മറിയുകയായിരുന്നു. ആറുപേരും തോണിക്കടിയിലും വലയിലുമായി കുടുങ്ങിപ്പോയി. അപകടത്തിൽപ്പെട്ടവരെ കുറച്ചകലെയുണ്ടായിരുന്ന മൂകാംബിക ബോട്ടിലുള്ളവരാണ് രക്ഷപ്പെടുത്തിയത്. പിന്നീട് കൊയിലാണ്ടിയിൽനിന്ന് കോസ്റ്റ് ഗാർഡിെൻറ ബോട്ടും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story