Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 5:20 AM GMT Updated On
date_range 26 July 2018 5:20 AM GMTമനുഷ്യനും പശുവിനും ഒരേ വിലയെന്ന് യോഗി
text_fieldsbookmark_border
ലഖ്നോ: ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിെൻറ ഇരകൾ പെരുകുന്നതിനിടെ സംഭവങ്ങളെ നിസ്സാരമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ പ്രസ്താവന. മനുഷ്യജീവൻപോലെ തന്നെ പശുവിെൻറ ജീവനും പ്രധാനപ്പെട്ടതാണെന്നായിരുന്നു യോഗി പ്രതികരിച്ചത്. ഉത്തർപ്രദേശ് സർക്കാർ മനുഷ്യരെയും പശുവിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആൾക്കൂട്ട കൊലകൾക്ക് അനാവശ്യമായ പ്രാധാന്യം നൽകുകയാണെന്ന് പറഞ്ഞ യോഗി, ഉത്തർപ്രദേശിൽ പശുക്കടത്തിെൻറ പേരിൽ ആൾക്കൂട്ട കൊല ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു. അതേസമയം, 2015ൽ ദാദ്രിയിൽ വീട്ടിൽ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖിെന കൊലപ്പെടുത്തിയതടക്കം, ഉത്തർപ്രദേശിൽ ഇതുവരെ പശുക്കടത്തിെൻറ പേരിൽ 11 ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടായതായി ഇന്ത്യസ്പെൻറ് വെബ്സൈറ്റ് റിപ്പോർട്ട് പറയുന്നു. രാജസ്ഥാനിലെ റക്ബർ ഖാനെ പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ഉയരുന്നതിനിടെ സംഭവങ്ങളെ ന്യായീകരിച്ച് ആർ.എസ്.എസ് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കുന്നത് നിർത്തിയാൽ ആൾക്കൂട്ടകൊലയും നിൽക്കും എന്നായിരുന്നു ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിെൻറ പ്രസ്താവന. ശരിയായ ആലോചനക്കുശേഷമായിരിക്കും ആർ.എസ്.എസ് നേതാവ് അത്തരമൊരു പ്രസ്താവന നടത്തിയത് എന്നായിരുന്നു കേന്ദ്രമന്ത്രി കൂടിയായ ഗിരിരാജ് സിങ്ങിെൻറ പ്രതികരണം. ആൾക്കൂട്ടകൊല വിഷയം ഉയർത്തിക്കൊണ്ടുവരുന്നത് കാപട്യമാണെന്നായിരുന്നു ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story