Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 5:30 AM GMT Updated On
date_range 20 July 2018 5:30 AM GMTപുഴ കരകവിഞ്ഞു; വ്യാപക കൃഷിനാശം
text_fieldsbookmark_border
പുഴ കരകവിഞ്ഞു; വ്യാപക കൃഷിനാശം ചേളന്നൂർ: പട്ടർപാലം പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലത്ത് കൃഷിനാശം. പട്ടർപാലത്തും സമീപത്തുമായി ഒേട്ടറെ വാഴത്തോട്ടങ്ങൾ വെള്ളത്തിനടിയിലായി. പുഴയോട് ചേർന്ന ഉയർന്ന ഭാഗങ്ങളിൽവരെ വെള്ളം നിന്ന് കൃഷി നശിക്കുന്നു. വാഴകളിൽ ചിലത് ചാഞ്ഞുവീണപ്പോൾ മറ്റുള്ളവ വെള്ളം കെട്ടിനിന്ന് ചീഞ്ഞ് നശിക്കുകയാണ്. മീത്തലെ വീട്ടിൽ മോഹനെൻറ കൃഷിയിടത്തിലെ അറുനൂറോളം വാഴകളാണ് നശിച്ചത്. വെള്ളക്കഥളി, ചെങ്കഥളി, മലമന്നൻ, തേനാലി തുടങ്ങിയ വാഴകളാണ് ഇവിടെ കൃഷി ചെയ്തത്. 900 ചേന കൃഷിചെയ്ത സ്ഥലത്തും വെള്ളം കെട്ടിനിൽക്കുന്നു. നേരത്തെ പട്ടർപാലം പുഴയിലെ ബണ്ട് തുറക്കാത്തതിനാൽ മോഹനെൻറ കൃഷിയിടത്തിൽ വെള്ളം കയറി ഏറെ നാശമുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയായി ശക്തമായ മഴയിൽ പുഴ വീണ്ടും കവിഞ്ഞൊഴുകിയതാണ് കർഷകർക്ക് ഏറെ ബുദ്ധിമുട്ടായത്. പട്ടർപാലം-പുളിയത്തടത്തിൽ റോഡിന് സമീപം ചൈത്രം സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തിൽ കൃഷിചെയ്ത അഞ്ഞൂറോളം വാഴകൾ നശിച്ചു. ഇവിടെ തിരുത്തിമ്മൽ ദിവാകരെൻറ വീട്ടിലേക്കുള്ള വഴിയിൽ ഒന്നര മീറ്ററോളം പൊക്കത്തിൽ വെള്ളമുണ്ട്. പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് വയലേത്, റോഡേത് എന്നത് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണ്. വയലിൽ നാലു മീറ്ററോളം പൊക്കത്തിൽ വെള്ളമുണ്ട്. പടം: patterpalam puzha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story