Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 5:23 AM GMT Updated On
date_range 16 July 2018 5:23 AM GMTകാറ്റിൽ തിരുവമ്പാടിയിൽ വൻ നാശം
text_fieldsbookmark_border
തിരുവമ്പാടി: ഞായറാഴ്ച പുലർച്ചയുണ്ടായ കനത്ത . പാമ്പിഴഞ്ഞ പാറ മേഖലയിലാണ് വ്യാപക നാശമുണ്ടായത്. മരങ്ങൾ വീണ് ആറു വീടുകൾ ഭാഗികമായി തകർന്നു. വൻതോതിൽ കൃഷി നാശവുമുണ്ടായി. തിരുവമ്പാടി-പുല്ലൂരാംപാറ റോഡിൽ മരംവീണതിനാൽ പുലർച്ച കോഴിക്കോട്ടേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് തിരുവമ്പാടി പെരുമാലിപ്പടിയിൽ കുടുങ്ങി. യാത്രക്കാരിറങ്ങി മരംമാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. വൈദ്യുതി തൂണുകളും ലൈനുകളും തകർന്നതിനാൽ തിരുവമ്പാടി ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സെപ്പട്ടു. പാമ്പിഴഞ്ഞപാറ കോട്ട വിളക്കത്ത് മുഹമ്മദുണ്ണി, ചാലമ്പാടൻ അഹമ്മദ്കുട്ടി, മണ്ടകത്തൊടി സിദ്ദീഖ്, വല്ലക്കാടൻ ബിയ്യക്കുട്ടി, ലാഹിബ് പൂളപൊയിൽ, പാലക്കൽ വീരാൻകുട്ടി എന്നിവരുടെ വീടുകൾക്ക് മരങ്ങൾ വീണ് നാശമുണ്ടായി. വല്ലക്കാടൻ അലവി, നാസർ കുഞ്ഞൂർ എന്നിവരുടെ വീടിെൻറ മേൽക്കൂര കാറ്റെടുത്തു. പാലക്കടവ് മരുതുമൂട്ടിൽ ജിജോയുടെ വീടും മരംവീണ് ഭാഗികമായി തകർന്നു. ഇരുമ്പകം മുളങ്ങാശ്ശേരി സെബാസ്റ്റ്യെൻറ 150 ഓളം റബർ മരങ്ങൾവീണു. പാമ്പിഴഞ്ഞ പാറ, ചക്കങ്ങൽ ഹസൻ, വില്ലൻ അബ്ദുഹാജി, എകരത്ത് മൂസ, കുന്നുമ്മൽ ബീരാൻ കുട്ടി, പനോളി കരീം, കാട്ടിങ്ങൽ ഇസ്മാഈൽ, തിരുത്തി മുറ്റം ജോസ്, നെല്ലരിയിൽ സിജോ, വില്ലൻ ബഷീർ, തകിടിതാഴത്ത് തങ്കച്ചൻ എന്നിവരുടെ കൃഷിയിടത്തിൽ നാശമുണ്ടായി. തെങ്ങ്, റബർ, പ്ലാവ്, മഹാഗണി, കമുക് തുടങ്ങിയവയാണ് കടപുഴകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story