Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിതൃസഹോദരൻ...

പിതൃസഹോദരൻ പുഴയിലെറിഞ്ഞ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മേലാറ്റൂർ: കേട്ടവരുടെയെല്ലാം ഹൃദയം നടുക്കിയ ക്രൂര കൃത്യത്തിനിരയായ സ്കൂൾ വിദ്യാർഥിയെ ഒടുവിൽ ചേതനയറ്റ് കണ്ടെത്തി. പിതൃസഹോദരൻ പുഴയിലെറിഞ്ഞ് കൊന്ന എടയാറ്റൂർ മങ്കരത്തൊടി സലീമി​െൻറ മകൻ മുഹമ്മദ് ഷഹീ​െൻറ (ഒമ്പത്) മൃതദേഹമാണ് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്. മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മുൾപ്പടർപ്പുകൾക്കിടയിൽ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൃതദേഹം കണ്ടത്. കടവി​െൻറ സമീപവാസികളാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരൻ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തിൽനിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത്. അന്ന് രാവിലെയാണ് മുഹമ്മദ് സഹോദരൻ സലീമി​െൻറ മകനായ ഷഹീനെ എടയാറ്റൂർ സ്കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കാണാതായി 12 ദിവസങ്ങൾക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായതും കുട്ടിയെ പുഴയിലെറിഞ്ഞതായി മൊഴി നൽകിയതും. തുടർന്ന് കഴിഞ്ഞ ആറുദിവസമായി പൊലീസും നാട്ടുകാരും മൃതദേഹത്തിനായി തിരച്ചിലിലായിരുന്നു. ഷഹീ​െൻറ പിതാവുമായി വിലപേശി പണം തട്ടാനായിരുന്നു തട്ടിക്കൊണ്ടുപോയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story