Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:20 AM GMT Updated On
date_range 2018-08-24T10:50:57+05:30മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസ് ക്വാർട്ടേഴ്സിലെ കുട്ടികൾ സമാഹരിച്ച 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിമാരായ ടി.പി. രാമകൃഷ്ണനെയും എ.കെ ശശീന്ദ്രനേയും ഏൽപിച്ചു. മെഡിക്കൽ കോളജ് കാമ്പസ് ക്വാർട്ടേഴ്സിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള ബാലസമിതിയാണ് 150 ഓളം ക്വാർട്ടേഴ്സിലെ ജീവനക്കാരിൽനിന്ന് തുക ശേഖരിച്ചത്. ജില്ലാ കലക്ടർ യു.വി ജോസ്, റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് വി.കെ. സുഭാഷ്, സെക്രട്ടറി പി.എസ് െശൽവരാജ്, ജോയിൻറ് സെക്രട്ടറി പി.പി എലിയാസ്, ബാലസമിതി സെക്രട്ടറി സുർജിത് എസ്. രാജ് എന്നിവർ സംബന്ധിച്ചു. ജില്ലാ ലോട്ടറി ഓഫിസ് ജീവനക്കാരും ഏജൻറുമാരും സമാഹരിച്ച 40,000 രൂപ കൈമാറി. ജില്ലാ ലോട്ടറി ഓഫിസർ പി. മനോജ് തുകയുടെ ചെക്ക് മന്ത്രി ടി.പി. രാമകൃഷണന് കൈമാറി. ഓഫിസ് ജീവനക്കാരും ഏജൻറുമാരും പങ്കെടുത്തു. ചേളന്നൂർ സർവിസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ നൽകി. തുകയുടെ ചെക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ ബാങ്ക് പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. കോഴിക്കോട് ജി.ടി.ടി.ഐ മെൻ സ്കൂൾ വിദ്യാർഥി ആദിത്ത് അനിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ നൽകി. ആദിത്തിെൻറ അച്ഛനമ്മമാരായ അനിലനും ബിന്ദുവും ചേർന്ന് മകെൻറ സമ്പാദ്യം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കൈമാറി. മന്ത്രിമാരായ ടി.പി. രാമകൃഷണനും എ.കെ. ശശീന്ദ്രനും ചേർന്ന് തുക ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ല മിഷൻ 1,15,01,670 രൂപ കൈമാറി കോഴിക്കോട്: കുടുംബശ്രീ കോഴിക്കോട് ജില്ല മിഷെൻറ നേതൃത്വത്തിൽ ജില്ലയിലെ അയൽക്കൂട്ടങ്ങളിൽനിന്നും വിവിധ പിന്തുണ സംവിധാനങ്ങളിൽനിന്നും സമാഹരിച്ച തുകയുടെ ആദ്യ ഗഡുവായി 1,15,01,670 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിന് സംസ്ഥാന മിഷന് കൈമാറി. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ അയൽക്കൂട്ടങ്ങൾ, വിവിധ പിന്തുണ സംവിധാനങ്ങളായ ഏക്സാത്, എം.ഇ.സി ടീം, ഹോംഷോപ് ടീം, കാസ്സ് അക്കൗണ്ടിങ് ഗ്രൂപ്, ന്യൂട്രിമിക്സ് കൺസോർട്യം, റിസോഴ്സ്പേഴ്സൺമാർ, കുടുംബശ്രീ ജീവനക്കാർ എന്നിവരിൽനിന്നാണ് തുക സമാഹരിച്ചത്. ഇതിനുപുറമെ 82 സി.ഡി.എസുകൾ അയൽക്കൂട്ടങ്ങളിൽനിന്നും ജില്ല മിഷൻ നേരിട്ടും ശേഖരിച്ച വസ്ത്രങ്ങളും ക്ലീനിങ് ഉപകരണങ്ങളുമടക്കമുള്ള വസ്തുക്കളും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി നേരത്തെ വിതരണം ചെയ്തിരുന്നു.
Next Story