Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:11 AM GMT Updated On
date_range 22 Aug 2018 5:11 AM GMTജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾക്ക് ജന്മനാടിെൻറ സ്വീകരണം
text_fieldsbookmark_border
കോഴിക്കോട്: പ്രളയത്തിലാണ്ടുപോയ ജീവനുകളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന മത്സ്യത്തൊഴിലാളികൾക്ക് ആദരവുമായി ജന്മനാട്. വെള്ളയിൽ, കാപ്പാട്, കൊയിലാണ്ടി, കണ്ണൻകടവ്, പയ്യോളി, തിക്കോടി, വിരുന്നുകണ്ടി, പുതിയകടവ്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള 34 പേർക്കാണ് ചൊവ്വാഴ്ച രാവിലെ വെള്ളയിൽ ഗാന്ധിറോഡിൽ സ്വീകരണമൊരുക്കിയത്. 10 മണിയോടെ വെള്ളയിലെത്തിയ മത്സ്യത്തൊഴിലാളികളെ അഭിവാദ്യം അർപ്പിച്ച് ജാഥയായാണ് നാട്ടുകാർ വരവേറ്റത്. ജില്ല കലക്ടർ യു.വി. ജോസ് ഓരോരുത്തരെയും സ്വീകരിച്ചു. പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് ഇനിയും ഒറ്റക്കെട്ടായി കരുത്ത് പകരണമെന്ന അദ്ദേഹത്തിെൻറ അഭ്യർഥനയെ കൈയടികളോടെയാണ് തൊഴിലാളികൾ വരവേറ്റത്. തങ്ങളുടെ എല്ലാ സഹായവും തൊഴിലാളികൾ കലക്ടർക്ക് വാഗ്ദാനം ചെയ്തു. സ്വന്തം ജീവൻ നഷ്ടമാകും വിധം അപകടത്തിൽ പെട്ടപ്പോഴും അവിടെ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയ അനുഭവങ്ങൾ കടലിെൻറ മക്കൾ പങ്കുവെച്ചു. മത്സ്യപ്രവർത്തക സംഘത്തിെൻറ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ ഫിഷറീസ് ജോ. ഡയറക്ടർ സതീഷ്, ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻറ് രജനീഷ് ബാബു, പി. പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story