Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 5:26 AM GMT Updated On
date_range 21 Aug 2018 5:26 AM GMTപ്രളയം: കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്ടം
text_fieldsbookmark_border
കോഴിക്കോട്: നിലക്കാത്ത മഴയിൽ വടക്കൻ മേഖലയിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം ലക്ഷങ്ങൾ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോർപറേഷന് പ്രളയം ഇരുട്ടടിയായി. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന വടക്കൻ മേഖലയിൽ ഒരു കോടി 60 ലക്ഷമായിരുന്നു ഒരു ദിവസത്തെ ശരാശരി വരുമാനം. സർവിസുകൾ തകർന്നതോടെ വരുമാനം മൂന്നിൽ ഒന്നായി കുറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ശരാശരി 50 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് കെ.എസ്.ആർ.ടി.സി വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ പറഞ്ഞു. ഏഴു ബസുകൾ വെള്ളം കയറി നശിച്ചു. റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ നിരവധി സർവിസുകളും ട്രിപ്പുകളും വെട്ടിക്കുറക്കുകയും ബസുകൾ വഴിയിൽ കുടുങ്ങുകയും ചെയ്തിരുന്നു. തിരുവമ്പാടി ഡിപ്പോയിൽ വെള്ളം കയറി നാശനഷ്ടവുമുണ്ടായി. ഒാണം, പെരുന്നാൾ അവധി ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story