Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:03 AM GMT Updated On
date_range 15 Aug 2018 5:03 AM GMTദുരിതം വിതച്ച് വീണ്ടും വെള്ളപ്പൊക്കം
text_fieldsbookmark_border
മാവൂർ: കർക്കടകം കലിതുള്ളിയപ്പോൾ ദിവസങ്ങൾക്കകം വീണ്ടുമുണ്ടായ വെള്ളപ്പൊക്കത്തിൽ നാടൊന്നടങ്കം വെള്ളത്തിലായി. ചെറുപുഴയും ചാലിയാറും ഇരുവഴിഞ്ഞിയും കരകവിഞ്ഞൊഴുകിയതോടെ അനവധി വീടുകളാണ് വെള്ളത്തിനടിയിലായത്. മാവൂർ ഗ്രാമപഞ്ചായത്തിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതിലേറെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ബന്ധുവീടുകളിലേക്കാണ് ഭൂരിഭാഗം പേരും മാറിയത്. കച്ചേരിക്കുന്ന് സാംസ്കാരിക നിലയം, ചെറൂപ്പ വളയന്നൂർ ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കഴിഞ്ഞ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴിഞ്ഞ വീടുകളിൽ തിരിച്ചെത്തി ദിവസങ്ങൾക്കകം വീണ്ടും ഒഴിയേണ്ടിവന്നത് കുടുംബങ്ങളെ ദുരിതത്തിലാക്കി. കുടുംബങ്ങൾ വീടുകൾ ശുചീകരിച്ച് താമസമാരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. റോഡുകൾ ഭൂരിഭാഗവും വെള്ളത്തിനടിയിലായേതാടെ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. നൊച്ചിക്കാട്ടുകടവ്, ആയംകുളം, മണന്തലക്കടവ്, കുറ്റിക്കടവ് ഭാഗങ്ങളിൽ തോണി സർവിസ് ഏർപ്പെടുത്തുന്നുണ്ട്. പ്രാദേശിക റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. ആയംകുളം, മേച്ചേരിക്കുന്ന്, തീർഥക്കുന്ന്, വില്ലേരിക്കുന്ന്, മണന്തലക്കടവ് ഭാഗങ്ങൾ ഒറ്റപ്പെട്ടു. പൈപ്പ്ലൈൻ റോഡ്, ചെറൂപ്പ-കുറ്റിക്കടവ്, തെങ്ങിലക്കടവ്-ആയംകുളം, കൽപള്ളി-ആയംകുളം, കുറ്റിക്കടവ്-വളയന്നൂർ-പുഞ്ചപ്പാടം, കുറ്റിക്കടവ്-കണ്ണിപറമ്പ്, കുറ്റിക്കടവ്-കുനിയൻകടവ് തുടങ്ങിയ റോഡുകൾ വെള്ളത്തിലായി. പരിയങ്ങാട് റോഡിൽ വീണ തെങ്ങ് ഫയർഫോഴ്സെത്തി മുറിച്ചുമാറ്റി. ചെട്ടിക്കടവ്-പുഞ്ചപ്പാടം റോഡിൽ ട്രാൻസ്ഫോർമറിനരികിൽ വൈദ്യുതിലൈനിൽ വീണ മരം നാട്ടുകാരുടെ നേതൃത്വത്തിൽ മുറിച്ചുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story