Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 5:38 AM GMT Updated On
date_range 14 Aug 2018 5:38 AM GMTയുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
നാദാപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം എസ്.ഐ എൻ. പ്രജീഷാണ് അറസ്റ്റ് ചെയ്തത്. കല്ലാച്ചി പൈപ്പ് ലൈൻ റോഡിലെ ഉണിക്കാരിച്ചം വീട്ടിൽ ബഷീർ (46) ആണ് അറസ്റ്റിലായത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുപ്രതികളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈർ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ ചൊവാഴ്ച രാത്രി പതിനൊന്നു മണിക്കാണ് കേസിനാസ്പദമായ സംഭവം. വളയം കുറ്റിക്കാട് സ്വദേശി മനോജിെൻറ ഫോട്ടോയെടുത്ത് കള്ളനെ പിടികൂടിയെന്ന വോയ്‌സ് ക്ലിപ്പോടെ മോഷ്ടാവെന്ന് മുദ്രകുത്തി ബലമായി കല്ലാച്ചി ഭാഗത്തേക്ക് പിടിച്ചുകൊണ്ടുപോയി. പൈപ്പ് ലൈൻ റോഡിൽ മവ്വഞ്ചേരി പള്ളി പിറകുവശത്തെ ഒരു വീട്ടിൽ എത്തിച്ചശേഷം മണിക്കൂറുകളോളം മഴയത്ത് നിർത്തി ക്രൂരമായി മർദിച്ചെന്നാണ് പരാതി. പൊലീസ് സ്ഥലത്തെത്തിയാണ് മർദനമേറ്റ് അവശനിലയിലായ യുവാവിനെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story