Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 5:31 AM GMT Updated On
date_range 13 Aug 2018 5:31 AM GMTജില്ല കലക്ടർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
text_fieldsbookmark_border
ഫറോക്ക്: മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പ് ജില്ല കലക്ടർ സന്ദർശിച്ചു. ചെറുവണ്ണൂർ ഹൈസ്കൂളിെല ക്യാമ്പാണ് കലക്ടർ യു.വി. ജോസ് സന്ദർശിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു കലക്ടറുടെ സന്ദർശനം. വെള്ളപൊക്കത്തെ തുടർന്ന് കുണ്ടായിത്തോട്, കൊല്ലേരിത്താഴം, നാത്തുനിപ്പാടം, ആമാക്കുനി വയൽ, വെള്ളിലവയൽ, വലിയ കരിമ്പാടം, ചെറിയ കരിമ്പാടം എന്നിവിടങ്ങളിൽനിന്നായി ഇരുപത്തിയൊന്ന് കുടുംബങ്ങൾ സ്കൂളിലെ ക്യാമ്പുകളിൽ എത്തിയിരുന്നു. ശനിയാഴ്ച അവർ മടങ്ങിയിരുന്നു. എന്നാൽ, സന്നദ്ധ സഘടനകൾ പ്രദേശത്തുകാർക്ക് ഭക്ഷണം എത്തിച്ചു നൽക്കുന്നുണ്ട്. സ്കൂളിലെ ക്യാമ്പിൽനിന്നും പാചകം ചെയ്ത ഭക്ഷണം രാവിലെയും ഉച്ചക്കും രാത്രിയിലും ദുരിതബാധിതരുടെ വീടുകളിൽ എത്തിച്ചുനൽകിയാണ് സന്നദ്ധ പ്രവർത്തകർ മാതൃകാ പ്രവർത്തനം നടത്തുന്നത്. ഓരോ വീട്ടുകാർക്കും ആവശ്യമായ കുടിവെള്ളവും വീടുകളിൽ എത്തിക്കുന്നു. ഉദാരമതികളിൽനിന്നും പണം കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വില്ലേജ് ഓഫിസർ കെ.എം. റഹീം അറിയിച്ചു. എല്ലാ വിഭാഗം ആളുകളുടെയും സഹകരണത്തോടെയാണ് തോളോടു ചേർന്നുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് വിതരണം ചെയ്യാനായി നടത്തുന്ന ഭക്ഷണ വിതരണ പദ്ധതി നേരിൽ കാണാനാണ് കലക്ടർ എത്തിയത്. photo: camp 33 ചെറുവണ്ണൂരിലെ ദുരിതാശ്വാസ ക്യാമ്പിലെ പാചകപ്പുര കലക്ടർ യു.വി. ജോസ് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story