Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 6:08 AM GMT Updated On
date_range 12 Aug 2018 6:08 AM GMTപിതൃസ്മരണയിൽ കർക്കടക വാവ്; തിരുനെല്ലിയിൽ ബലിതർപ്പണം നടത്തി ആയിരങ്ങൾ
text_fieldsbookmark_border
മാനന്തവാടി: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പിതൃമോക്ഷത്തിന് ആയിരങ്ങൾ കർക്കടക വാവ് ദിനത്തിൽ തർപ്പണം നടത്തി. തിമിർത്തു പെയ്യുന്ന മഴയെയും അപകടാവസ്ഥയെയും അവഗണിച്ച് ഭക്തർ ഒഴുകിയെത്തി. മരം കോച്ചുന്ന തണുപ്പിനെ വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ബലിതർപ്പണം നടത്തിയത്. പുലർച്ച 2.30 മുതൽ ബലിയിടൽ തുടങ്ങി. പാപനാശിനിയിൽ മുങ്ങിക്കുളിച്ച് ഈറനണിഞ്ഞ് വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രങ്ങൾ ഏറ്റുചൊല്ലി ബന്ധുക്കൾക്കായി ബലിതർപ്പണം നടത്തുകയായിരുന്നു. കർക്കടകത്തിലെ കറുത്തവാവ് ദിനത്തിൽ ബലിയിടുന്നത് പിതൃമോക്ഷത്തിന് ഏറ്റവും നല്ലതാണെന്ന വിശ്വാസത്തിെൻറ ഭാഗമായാണിത്. മലബാറിലെ വിവിധ ജില്ലകളിൽനിന്നും കർണാടകയുടെ ഭാഗമായ വീരാജ്പേട്ട, കുടക്, എച്ച്.ഡി കോട്ട എന്നിവിടങ്ങളിൽനിന്നും ഭക്തർ എത്തി. സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും കാട്ടികുളം, തോൽപ്പെട്ടി എന്നിവിടങ്ങളിൽ എത്തിയവരെ കെ.എസ്.ആർ.ടി.സി, പ്രിയദർശിനി ബസുകളിലാണ് ക്ഷേത്രത്തിൽ എത്തിച്ചത്. പൊലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് ജീവനക്കാർ സജീവമായി രംഗത്തുണ്ടായിരുന്നു. ക്ഷേത്രത്തിൽ എത്തിയ മുഴുവൻ പേർക്കും ദേവസ്വം സൗജന്യ ഭക്ഷണം നൽകി. മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ. വാസു മാസ്റ്റർ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ കെ.സി. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. ബത്തേരി പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തിലും പിതൃതര്‍പ്പണ ചടങ്ങുകൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story