Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 5:42 AM GMT Updated On
date_range 11 Aug 2018 5:42 AM GMTപട്ടിക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം: കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം
text_fieldsbookmark_border
കോഴിക്കോട്: പട്ടികജാതി-പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സംബന്ധിച്ച ജില്ലതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകന യോഗം കലക്ടര്‍ യു.വി. ജോസിെൻറ അധ്യക്ഷതയില്‍ ചേര്‍ന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിനു കീഴില്‍ വരുന്ന കേസുകളില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കലക്ടറുടെ ചേംബറില്‍ നടന്ന യോഗം ശിപാര്‍ശ ചെയ്തു. അതിക്രമത്തിനിരയായവര്‍ക്ക് ധനസഹായം നല്കിയ നടപടി യോഗം അംഗീകരിച്ചു. അത്തോളി പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ കൊല്ലപ്പെട്ട ചന്ദ്രെൻറ കുടുംബാംഗങ്ങള്‍ക്ക് 8.25 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പട്ടികജാതി വിഭാഗത്തില്‍ 49 കേസുകളിലായി 72.85 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ടുകേസുകളിലായി 4.37 ലക്ഷം രൂപയും വിതരണം ചെയ്തു. 22 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി യോഗം വിലയിരുത്തി. തീരുമാനമാകാത്ത കേസുകളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ പട്ടികജാതി വികസന ഓഫിസര്‍ കെ.ജെ. മൈക്കിള്‍, ഗവ. പ്ലീഡര്‍ അഡ്വ. കെ.എന്‍. ജയകുമാര്‍, കോഴിക്കോട് സൗത്ത് എ.സി.പി കെ.പി. അബ്ദുൽ റസാഖ്, നോര്‍ത്ത് എ.സി.പി ഇ.പി. പൃഥ്വിരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story