Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:38 AM GMT Updated On
date_range 2 Aug 2018 5:38 AM GMTഅധ്യാപകർക്ക് ഗൾഫിൽ തൊഴിൽ നഷ്ടപ്പെടൽ: സർക്കാർ ഇടപെടണം -കെ.എം.സി.സി
text_fieldsbookmark_border
ഓമശ്ശേരി: വിവിധ സർവകലാശാലകളിൽനിന്ന് പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയും വിദൂരവിദ്യാഭ്യാസംവഴിയും ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയ മലയാളികൾക്ക് ഗൾഫിൽ ജോലിനഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി യോഗം ആവശ്യപ്പെട്ടു. യു.എ.ഇയിലാണ് നിലവിൽ പ്രശ്നം രൂക്ഷം. തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ജോലി നഷ്ടപ്പെടുന്നത്. അവിടെ ജോലിചെയ്യുന്ന നൂറുകണക്കിന് അധ്യാപകരെ ഇപ്പോൾ ഇത് ബാധിച്ചുകഴിഞ്ഞു -യോഗം ചൂണ്ടിക്കാട്ടി. യു.എ.ഇയിലെ ദുബൈ, അബൂദബി എമിറേറ്റുകൾ ഒഴികെ എല്ലായിടങ്ങളിലും പുതിയ നിയമം നടപ്പാക്കിക്കഴിഞ്ഞു. വൈകാതെ ഈ എമിറേറ്റുകളിലും നടപ്പാക്കുമെന്നാണറിയുന്നത്. ഇതിന് ചുവടുപിടിച്ച് ജി.സി.സിയിലും ഇത്തരത്തിൽ നിയമം വരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സർക്കാറിനുമാത്രമേ ഗുരുതരമായ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ -യോഗം അഭിപ്രായപ്പെട്ടു. ഓമശ്ശേരി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് യു.കെ.ഹുസൈൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്‌ലിംലീഗ് വൈസ് പ്രസിഡൻറ് പി.വി.സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ടി.എൻ.അബ്ദുല്ലക്കുട്ടി, എം.ടി. അബ്ദുൽ അസീസ്, ജഅഫർ കൂടത്തായി, റസാഖ് കീച്ചേരി, സി.വി.ബഷീർ, കെ.കെ.ശഹീദ്, മുഹമ്മദ് പുത്തൂർ, ഫൈബിർ അലി കൂടത്തായി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story