Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:32 AM GMT Updated On
date_range 2 Aug 2018 5:32 AM GMTനിരന്നപാറ ക്വാറിക്ക് ലൈസൻസ് നൽകാൻ നീക്കമെന്ന പ്രചാരണം അടിസ്ഥാനരഹിതം -പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
കോടഞ്ചേരി: നിരന്നപാറയിലെ കരിങ്കൽ ക്വാറിക്ക് പഞ്ചായത്ത് ലൈസൻസ് നൽകാൻ നീക്കമെന്ന നിലയിൽ ചില കേന്ദ്രങ്ങളിൽനിന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ പറഞ്ഞു. ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് ക്വാറി ഉടമ അപേക്ഷ നൽകിയിട്ടുണ്ട്. ക്വാറിക്കെതിരെ ലഭിച്ച പരാതിയെക്കുറിച്ചും ലൈസൻസിനുവേണ്ടി ലഭിച്ച അപേക്ഷ, പരിസ്ഥിതിപ്രശ്നം എന്നിവയെ സംബന്ധിച്ചും അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എട്ട് അംഗ ഭരണസമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷേമ നടപടി സ്വീകരിക്കുകയുള്ളൂവെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ക്വാറിവിരുദ്ധ സമിതിയുടെ പരാതിയെ തുടർന്ന് ജൂലൈ നാലിന് പഞ്ചായത്ത് ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്തിരുന്നു. നിരന്നപാറ ഈരൂട് അമ്മായിക്കാട് കോളനിക്കുസമീപം തോട്ടഭൂമിയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്കുസമീപം ഉരുൾപൊട്ടിയതിനെ തുടർന്നാണ് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ലൈസൻസ് റദ്ദുചെയ്തത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ക്വാറി പ്രശ്നം അജണ്ടയിലുെണ്ടന്നറിഞ്ഞ് പ്രദേശത്തെ ജനങ്ങൾ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. യോഗത്തിൽ പ്രസിഡൻറ് ബേബി വടക്കേൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story