Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്​ഥാനത്ത്​ കലാപം...

സംസ്​ഥാനത്ത്​ കലാപം അഴിച്ചുവിടാൻ ആസൂത്രിത ശ്രമം ^മുഖ്യമന്ത്രി

text_fields
bookmark_border
സംസ്ഥാനത്ത് കലാപം അഴിച്ചുവിടാൻ ആസൂത്രിത ശ്രമം -മുഖ്യമന്ത്രി കോഴിക്കോട്: മതനിരപേക്ഷതക്ക് മാതൃകയായ കേരളത്തെ ലക്ഷ്യമിട്ട് കലാപം അഴിച്ചുവിടാനുള്ള ഹീനമായ പ്രവർത്തനങ്ങൾ മതേതരത്വ വിരുദ്ധശക്തികൾ ആസൂത്രണം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലതല പരിപാടികളുടെ സമാപന ചടങ്ങ് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കുഞ്ഞിനുണ്ടായ ദുരനുഭവത്തിനെതിരെ കേരളത്തിൽ യോജിച്ച പ്രതിഷേധമാണുണ്ടായത്. എന്നാൽ, കാര്യങ്ങൾ വഴിതിരിച്ചുവിടുന്നതാണ് പിന്നീട് കണ്ടത്. പ്രത്യേക കണ്ണോടെ, പ്രത്യേക നിറം കൊടുത്ത് തങ്ങളുദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കെത്തിക്കാനുള്ള ഹീനമായ ഗൂഢാലോചനയാണ് അരങ്ങേറിയത്. വിരലിലെണ്ണാവുന്നവർ ഇതി​െൻറ നേതൃത്വം ഏറ്റെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ സ്വത്വം മറച്ചുവെച്ച് അവർ പ്രവർത്തിച്ചു. നാട്ടിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാനും അപകടം സൃഷ്ടിക്കാനുമാണ് അവർ ശ്രമിച്ചത്. പലരും അതിൽ കുടുങ്ങി തെറ്റായ വഴിക്ക് സഞ്ചരിക്കുന്നതും കണ്ടു. ഫലപ്രദമായ ഇടപെടലുണ്ടായതിനാൽ അവരുടെ ലക്ഷ്യം നടന്നില്ല. അവരുടെ ഭാഗമായി സഞ്ചരിച്ചവർക്കും ഇപ്പോൾ കാര്യം മനസ്സിലായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതൊരു അനുഭവ പാഠമാണ്. ഹീനശക്തികളുടെ വിളനിലമാക്കാൻ നാടിനെ അനുവദിച്ചുകൂടാ. ഇത്തരം പ്രവർത്തനങ്ങൾക്കെതിരായ പ്രതിരോധം പ്രധാനമാണ്. നാടി​െൻറ മതേതര സ്വഭാവം നഷ്ടപ്പെടരുത്. മതനിരപേക്ഷത സംരക്ഷിക്കാൻ കൂട്ടായ പ്രയത്നമുണ്ടാകണം. ഭരണഘടന സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. എം.എൽ.എമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, പി.ടി.എ. റഹീം, കെ. ദാസൻ, വി.കെ.സി. മമ്മത്കോയ, പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. എ. പ്രദീപ്കുമാർ എം.എൽ.എ സ്വാഗതവും സി. ജോസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story