Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:32 AM GMT Updated On
date_range 28 April 2018 5:32 AM GMTതൊഴിൽ വാഗ്ദാനം ചെയ്ത മോദി ഉള്ള തൊഴിലും ഇല്ലാതാക്കി ^എം.ബി. രാജേഷ് എം.പി
text_fieldsbookmark_border
തൊഴിൽ വാഗ്ദാനം ചെയ്ത മോദി ഉള്ള തൊഴിലും ഇല്ലാതാക്കി -എം.ബി. രാജേഷ് എം.പി കോഴിക്കോട്: തൊഴിലെന്ന യുവാക്കളുടെ വലിയ സ്വപ്നം ചൂഷണം ചെയ്ത് അധികാരമേറിയ നരേന്ദ്ര മോദി സർക്കാർ ഉള്ള തൊഴിലും ഇല്ലാതാക്കിയെന്ന് എം.ബി. രാജേഷ് എം.പി. കേന്ദ്ര സർക്കാർ യുവജന വിരുദ്ധ സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ ഡി.വൈ.എഫ്.ഐ തുടങ്ങിയ 24 മണിക്കൂർ ആദായ നികുതി ഓഫിസ് ഉപരോധം 'യുവജന മുന്നേറ്റം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷത്തിൽ രണ്ട് കോടിയാളുകൾക്ക് തൊഴിൽ കൊടുക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ ഭരണത്തിൽ 53 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. നോട്ട് നിരോധനം കൊണ്ടുമാത്രം 15 ലക്ഷം പേർക്കാണ് തൊഴിലില്ലാതായത്. ജി.എസ്.ടി നടപ്പാക്കിയതോടെ ചെറുകിട സംരംഭങ്ങൾ ഇല്ലാതായി. ഈ പ്രതിസന്ധി മറികടക്കാൻ അടുത്ത സെൻസസിൽ കള്ളക്കണക്ക് ഉണ്ടാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. എൽ.ജി. ലിജീഷ്, പി. ഷിജിത്ത്, കെ.വി. ലേഖ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. നിഖിൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടിന് ഉപരോധം സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story