Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:23 AM GMT Updated On
date_range 28 April 2018 5:23 AM GMTഉപരോധത്തിന് റോഡ് അടച്ചു: നഗരത്തിൽ ഗതാഗതക്കുരുക്ക്
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിെൻറ ഹൃദയഭാഗമായ മാനാഞ്ചിറ ആദായനികുതി ഓഫിസിനു മുന്നില്‍ രാവിലെ എട്ടുമുതല്‍ ആരംഭിച്ച ഡി.വൈ.എഫ്.ഐയുടെ ഉപരോധ സമരത്തിന് റോഡ് അടച്ചത് യാത്രക്കാരെ വലച്ചു. മാനാഞ്ചിറ സ്േറ്ററ്റ് ബാങ്ക് ജങ്ഷൻ മുതൽ മോഡൽ സ്കൂൾ ജങ്ഷൻ വരെയുള്ള റോഡാണ് അടച്ചിട്ടത്. ടൗണ്‍ഹാളിനു മുന്നില്‍നിന്ന് അന്‍സാരി പാര്‍ക്കിനുസമീപം വരെ നോ പാർക്കിങ് മേഖലയിൽ പ്രക്ഷോഭകരുടെ ബൈക്കുകള്‍ നിര്‍ത്തിയിട്ടതും കുരുക്കായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടേതാടെ സി.എച്ച് മേല്‍പാലത്തിനുസമീപം ഗതാഗതക്കുരുക്കുണ്ടായി. വിവിധ ബ്ലോക്കില്‍ നിന്ന് എത്തിയ ആയിരങ്ങൾ ഉപരോധത്തില്‍ പങ്കെടുത്തു. െവെകീട്ട് മുതലക്കുളത്ത് ഐ.എൻ.എല്‍ രജതജൂബിലി ആഘോഷവും ടൗൺഹാളിലും ടാഗോർഹാളിലും മുഖ്യമന്ത്രി പെങ്കടുത്ത പരിപാടികളും കൂടിയായതോടെ കുരുക്ക് മുറുകി. കേന്ദ്രസര്‍ക്കാറിെൻറ യുവജന വഞ്ചനക്കെതിെരയാണ് ആദായ നികുതി ഓഫിസിനുമുന്നില്‍ രാവിലെ മുതല്‍ ഡി.വൈ.എഫ്.ഐ 24 മണിക്കൂർ യുവജന ഉപരോധം തീർത്തത്. പ്രക്ഷോഭകർ തള്ളിക്കയറാതിരിക്കാൻ ഇൻകം ടാക്സ് ഒാഫിസിെൻറ പ്രധാന പ്രവേശനകവാടം പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. ആദായനികുതി ഓഫിസിനുമുന്നില്‍ സമരം നടത്തുമെന്നാണ് അറിയിച്ചതെങ്കിലും കസ്റ്റംസ് ഓഫിസ് പരിസരത്തെ ജി.എസ്.ടി ഭവെൻറ കവാടവും അടഞ്ഞു കിടക്കുന്ന സ്ഥിതിയായി. നാലുദിവസം തുടര്‍ച്ചയായി അവധി ലഭിക്കുമെന്നതിനാല്‍ ഉപരോധം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സഹായവുമായി. ജി.എസ്.ടി ഭവന്‍ ഉപരോധം മൊബൈലിൽ പകർത്താൻ ശ്രമിച്ച ഓഫിസ് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story