Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:23 AM GMT Updated On
date_range 26 April 2018 5:23 AM GMTസാമ്പത്തിക പരിഷ്കാരങ്ങളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ സഹകരിക്കാനാകും ^സൗദി അംബാസഡർ
text_fieldsbookmark_border
സാമ്പത്തിക പരിഷ്കാരങ്ങളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ സഹകരിക്കാനാകും -സൗദി അംബാസഡർ കോഴിക്കോട്: സൗദി അറേബ്യയിൽ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളിൽ ഇരു രാജ്യങ്ങൾക്കും കൂടുതൽ സഹകരിക്കാൻ സാധിക്കുമെന്ന് ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അൽസാത്തി. എം.ഇ.എസ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയുടെ സമ്പദ്വ്യവസ്ഥക്ക് കേരളം മികച്ച സംഭാവനയാണ് നൽകിവരുന്നത്്. ഇരുരാജ്യങ്ങളും വർഷങ്ങളായി മെച്ചപ്പെട്ട ബന്ധമാണുള്ളത്. വർധിച്ചുവരുന്ന ഉംറ -ഹജ്ജ് തീർഥാടകരുെട ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി കരാർ അടിസ്ഥാനത്തിലുള്ള സീറ്റുകൾ വർധിപ്പിക്കുന്നതിനും വിമാനസർവിസുകൾ വർധിപ്പിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. വിദ്യാഭ്യാസ -ആരോഗ്യമേഖലയിൽ മികച്ച സഹകരണത്തിനാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സൗദി സർക്കാറിെൻറ സഹായങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ സ്വാഗതം പറഞ്ഞു. സൗദി എംബസിയിെല കൾച്ചറൽ അറ്റാഷെ ഡോ. അബ്ദുല്ല ശത്്വി, ഫസ്റ്റ് സെക്രട്ടറി മജീദ് അൽഹർബി, ഡോ. ഹുസൈൻ മടവൂർ, കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ടി.എ. അബ്ദുൽ മജീദ്, സി.ടി. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ഹസ്സൻ തിക്കോടി നിവേദനം സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story