Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:17 AM GMT Updated On
date_range 25 April 2018 5:17 AM GMTപോലൂരിൽ മിന്നലിൽ വീട് തകർന്നു
text_fieldsbookmark_border
പറമ്പിൽബസാർ: . കുരുവട്ടൂർ പഞ്ചായത്തിലെ വാവട്ടുമീത്തൽ മീനാക്ഷിയുടെ ഒാടിട്ട വീടാണ് മിന്നലിൽ തകർന്നത്. തിങ്കളാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് അപകടം. വീട്ടിലുണ്ടായിരുന്ന മീനാക്ഷിയുടെ ഭർത്താവ് വേലായുധൻ നായരും പേരക്കുട്ടിയായ പ്ലസ് വൺ വിദ്യാർഥിയും നിസ്സാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിെൻറ വിവിധ ഭാഗങ്ങളിലെ ഭിത്തികൾ തകർന്നു. ജനൽച്ചില്ലുകൾ തകരുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. കട്ടിലിൽ കിടക്കുകയായിരുന്ന പേരക്കുട്ടിയുടെ ദേഹത്തേക്ക് ഭിത്തിയുടെ ഭാഗങ്ങൾ അടർന്നുവീണു. പുറത്തു സ്ഥാപിച്ച വൈദ്യുതി മീറ്റർ മിന്നലേറ്റ് 15 മീറ്ററോളം അകലത്തേക്ക് തെറിച്ചുവീണു. വീടിെൻറ പിൻഭാഗത്തെ ഭിത്തിയും കക്കൂസിെൻറ ടാങ്കും അടർന്നു തെറിച്ചു. മുറ്റത്ത് കുഴികളും രൂപപ്പെട്ടു. വീടിെൻറ മുൻഭാഗത്ത് കസേരയിൽ ഇരിക്കുകയായിരുന്ന വേലായുധൻ നായർ അപകടം സംഭവിച്ചയുടൻ ബോധരഹിതനായി. സമീപവാസികൾ എത്തുേമ്പാൾ വീട് പുകയിൽ നിറഞ്ഞിരുന്നു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ എന്നിവർ വീട് സന്ദർശിച്ചു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story