Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:08 AM GMT Updated On
date_range 23 April 2018 5:08 AM GMTടാക്സിവാടക നൽകാതെ മുങ്ങിയ യുവതിയെ പിടികൂടാനായില്ല
text_fieldsbookmark_border
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് െകാച്ചിയിലേക്ക് ഒാട്ടം വിളിച്ച് ടാക്സിവാടക നൽകാതെ മുങ്ങിയ യുവതിയെ ഇതുവരെ പിടികൂടാനായില്ല. കക്കോടി കിഴക്കുംമുറി സ്വേദശി എം. ഷിനോജാണ് തട്ടിപ്പിനിരയായത്. യുവതിയുടെ ഫോൺ നമ്പറും ഫോേട്ടായും നൽകിയിട്ടും ടൗൺ പൊലീസ് ഇവരെ പിടികൂടുന്നില്ലെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്. എന്നാൽ, ഷിനോജ് നൽകിയ നമ്പറിൽ വിളിച്ചപ്പോൾ യുവതി അടുത്ത ദിവസം എത്തി ഡ്രൈവർക്ക് പണം നൽകുമെന്നും കേസ് രജിസ്റ്റർ ചെയ്യരുതെന്നും പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് ഇവർ കോഴിക്കോെട്ടത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്റ്റേഷനിൽ രണ്ടു കുട്ടികൾ സഹിതം എത്തിയ യുവതി കൊച്ചിയിലേക്ക് ഒാട്ടം വിളിക്കുകയായിരുന്നു. യാത്രക്കിടെ പെട്രോളടിക്കാൻ യുവതി ഷിനോജിന് 1000 രൂപ നൽകി. പുലർച്ച എറണാകുളത്തെത്തിയപ്പോൾ ഇവർ പെരുമ്പാവൂരിലെ നടെൻറ വീട്ടിൽ പോകണമെന്നാവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ നടൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിവന്ന് യുവതിയോട് സംസാരിച്ചിരുന്നു. തുടർന്ന് പാലാരിവട്ടത്തെ കന്യാസ്ത്രീ മഠത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അവിടെനിന്ന് യുവതിയും കുട്ടികളും കന്യാസ്ത്രീകളുമായി സംസാരിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു. യുവതിയുടെ ബാഗ് കാറിലുണ്ടായിരുന്നതിനാൽ തട്ടിപ്പാണെന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് നാല് മണിക്കൂർ കാത്തിരുന്നിട്ടും യുവതി എത്താതായതോടെ കന്യാസ്ത്രീകളോട് അന്വേഷിച്ചപ്പോൾ ഒരു വൈദികനെ ചോദിച്ചുവന്നതാണെന്നും അവർ തിരിച്ചുപോയി എന്നും പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സിലായത്. 8000ത്തോളം രൂപയാണ് ഒാട്ടത്തിന് ഡ്രൈവർക്ക് വാടകയിനത്തിൽ ലഭിക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story