Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:05 AM GMT Updated On
date_range 23 April 2018 5:05 AM GMTഎളിമയാണ് ഏത് ഉന്നതെൻറയും പ്രഥമ യോഗ്യത ^ജില്ല കലക്ടര്‍
text_fieldsbookmark_border
എളിമയാണ് ഏത് ഉന്നതെൻറയും പ്രഥമ യോഗ്യത -ജില്ല കലക്ടര്‍ കുറ്റിച്ചിറ: എത്ര ഉന്നതസ്ഥാനീയരായിരുന്നാലും പ്രഥമ യോഗ്യത എളിമയും മനുഷ്യത്വവുമാണെന്ന് ജില്ല കലക്ടര്‍ യു.വി. ജോസ്. യുവ സാഹിതി സമാജം ഹൈലെവല്‍ ടെസ്റ്റ് ആൻഡ് എക്‌സാമിനേഷന്‍ പ്രോഗ്രാമിെൻറ ഭാഗമായി സംഘടിപ്പിച്ച ഓപണ്‍ ഫോറത്തില്‍ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അടുത്ത കാലത്തായി കുട്ടികള്‍ സ്വയം അവരുടെ അഭിരുചികള്‍ കണ്ടെത്തി ആ വഴിയേ സഞ്ചരിക്കുന്നുവെന്നത് ഏറെ ആശ്വാസകരമാണ്. പരാജയങ്ങളെ മറച്ചു നിര്‍ത്തരുത്. അവയില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും കൂടുതല്‍ ശക്തമായി തിരിച്ചുവരാനും സാധിക്കണമെന്ന് യു.വി. േജാസ് പറഞ്ഞു. ജില്ലയിലെ നിലവിലെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കലക്ടര്‍ മറുപടി നല്‍കി. ഭിന്നലിംഗക്കാരെ അവഗണനയോടെ കാണുന്ന പൊതുസമൂഹത്തിെൻറ മനോഭാവം മാറ്റണമെന്ന് അദ്ദേഹം മറുപടി നല്‍കി. കനോലി കനാലിെൻറ ദുരവസ്ഥക്ക് കാരണം വീടുകളില്‍നിന്ന് എത്തുന്ന മാലിന്യമാണെന്ന് കലക്ടർ പറഞ്ഞു. യുവ സാഹിതി സമാജം പ്രസിഡൻറ് ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എ. സലീം, അബൂബക്കര്‍ പള്ളിത്തൊടിക, എന്‍. നൗഫല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story