Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടിക്കിനിക്കണ്ടി...

വടിക്കിനിക്കണ്ടി മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
വടിക്കിനിക്കണ്ടി മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തിൽ അനുശോചിച്ചു ഓമശ്ശേരി: കഴിഞ്ഞദിവസം നിര്യാതനായ മുസ്‌ലിംലീഗ്‌ നേതാവ് വടിക്കിനിക്കണ്ടി മുഹമ്മദ്‌ ഹാജി പൊതുമണ്ഡലത്തിലെ സൗമ്യസാന്നിധ്യമായിരുന്നുവെന്ന് അമ്പലക്കണ്ടി താജുദ്ദീൻ ഹയർ സെക്കൻഡറി മദ്റസയിൽ നടന്ന സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. നാലു പതിറ്റാണ്ടിലധികം മത-രാഷ്ട്രീയ രംഗത്ത്‌ നിറഞ്ഞുനിന്ന അദ്ദേഹത്തി​െൻറ വേർപാട്‌ അപരിഹാര്യമായ നഷ്ടമാണ്‌. വാർഡ്‌ മുസ്‌ലിംലീഗ്‌ പ്രസിഡൻറ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. യൂനുസ്‌ അമ്പലക്കണ്ടി ആമുഖപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ, ബി.ജെ.പി ദേശീയ സമിതിയംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.എം.ലോക്കൽ സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ, സമസ്ത തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് കെ.ഹുസൈൻ ബാഖവി, നെച്ചൂളി മുഹമ്മദ്‌ ഹാജി, പി.അബ്ദുറഹ്മാൻ സുല്ലമി, തടായിൽ അബു ഹാജി, പി.സുൽഫിക്കർ മാസ്റ്റർ, എൻ.സി.അബൂബക്കർ, ടി.പി.ജുബൈർ ഹുദവി, കെ.കെ.എ ജലീൽ എന്നിവർ സംസാരിച്ചു. നേരേത്ത വടിക്കിനിക്കണ്ടി മുഹമ്മദ്‌ ഹാജിയുടെ ജനാസ സമൂഹത്തിലെ നാനാ തുറകളിലുള്ള വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവുചെയ്തു‌. മുസ്‌ലിംലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡൻറ് സി.മോയിൻകുട്ടി, ജില്ല ജനറൽ സെക്രട്ടറി എം.എ.റസാഖ്‌ മാസ്റ്റർ, മണ്ഡലം പ്രസിഡൻറ് വി.എം.ഉമർ മാസ്റ്റർ, കാരാട്ട്‌ റസാഖ്‌ എം.എൽ.എ, ദലിത്‌ലീഗ്‌ സംസ്ഥാന പ്രസിഡൻറ് യു.സി.രാമൻ, സമസ്ത നേതാക്കളായ യു.കെ.അബ്ദുല്ലത്തീഫ്‌ മൗലവി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, കൊടുവള്ളി ബ്ലോക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡൻറ് സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി, താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കെ.വി. മുഹമ്മദ്‌, യു.കെ.അബുഹാജി, ടി.മൊയ്തീൻ കോയ, കെ.കെ.അബ്ദുല്ലക്കുട്ടി, കെ.കെ.എ.ഖാദിർ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story