Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

മാനാഞ്ചിറ^വെള്ളിമാട്​കുന്ന്​ റോഡ്​ എങ്ങുമെത്തിയില്ല: എം.ജി.എസിെൻറ നേതൃത്വത്തിൽ നിരാഹാര സമരം

text_fields
bookmark_border
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് എങ്ങുമെത്തിയില്ല: എം.ജി.എസി​െൻറ നേതൃത്വത്തിൽ നിരാഹാര സമരം കോഴിക്കോട്: 2008ൽ നഗരപാത നവീകരണ പദ്ധതിയിൽ നന്നാക്കാൻ തീരുമാനിച്ച ഏഴ് റോഡുകളിൽ ആറും പൂർത്തിയായിട്ടും നവീകരണം യാഥാർഥ്യമാകാത്ത മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിനായി വീണ്ടും പ്രക്ഷോഭത്തിനിറങ്ങാൻ ആക്ഷൻ കമ്മിറ്റി തീരുമാനം. ആക്ഷൻ കമ്മിറ്റി പ്രസിഡൻറ് ഡോ. എം.ജി.എസ് നാരായണ​െൻറ നേതൃത്വത്തിൽ അനിശ്ചിതകാല കൂട്ട നിരാഹാര സമരം മേയ് 18ന് ആരംഭിക്കാനാണ് തീരുമാനം. നേരത്തേ ഏപ്രിലിൽ നടത്താൻ തീരുമാനിച്ച സമരം എം.ജി.എസി​െൻറ അനാരോഗ്യം പരിഗണിച്ചാണ് മാറ്റിയത്. റോഡ് നിർമാണത്തിനാവശ്യമായ ഫണ്ട് ഉടൻ നൽകുമെന്ന് എം.ജി.എസിന് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് സമ്മതപത്രം നൽകിയവരുടെ ഭൂമി എറ്റെടുക്കാൻ 112 കോടി ഉടൻ അനുവദിക്കുക, അവശേഷിക്കുന്ന സ്ഥലം ലാൻഡ് അക്വിസിഷൻ നടപടിവഴി ഏറ്റെടുക്കുക, കച്ചവടക്കാർക്കും തൊഴിലാളികൾക്കും നഷ്ടം നൽകുക, തുടങ്ങിയ ആവശ്യമുയർത്തിയാണ് നടപടി. നിരാഹാരം വിജയിപ്പിക്കുന്നതി​െൻറ ഭാഗമായി ഏപ്രിൽ 29, 30, മേയ് രണ്ട് തീയതികളിൽ വെള്ളിമാട്കുന്ന്, നടക്കാവ്, സിവിൽ സ്േറ്റഷൻ എന്നിവിടങ്ങളിൽ റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, നഗരസഭ കൗൺസിലർമാർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടന ഭാരവാഹികൾ തുടങ്ങിയവരെ പെങ്കടുപ്പിച്ച് മേഖല കൺവെഷനുകൾ നടത്തും. മേയ് 11ന് വെള്ളിമാട്കുന്ന് മുതൽ മാനാഞ്ചിറ വരെ വാഹന പ്രചാരണം നടത്തും. 10 കേന്ദ്രങ്ങളിൽ വിശദീകരണ പൊതുയോഗം നടത്തും. കഴിഞ്ഞ 16 കൊല്ലമായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിൽ വാഹനാപകടത്തിൽ മരിച്ചവരുടെ സ്മരണക്കായി മേയ് 16ന് വൈകുന്നേരം ഏഴിന് മാനാഞ്ചിറ ലൈബ്രറിക്ക് സമീപം സ്മരണജ്വാല െതളിയിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾ പെങ്കടുക്കും. ആക്ഷൻ കമ്മിറ്റി യോഗത്തിൽ ഡോ. എം.ജി.എസ് നാരായണൻ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡൻറ് മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സി.ജെ. റോബിൻ, കെ.വി. സുനിൽ കുമാർ, കെ.പി. വിജയകുമാർ, പി.എം. കോയ, എം.ടി. തോമസ്, കെ. സത്യനാഥൻ, പ്രദീപ് മാമ്പറ്റ, ജോർജ് സൈമൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story