Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:30 AM GMT Updated On
date_range 11 April 2018 5:30 AM GMT90 ശതമാനം റേഷൻ കടകളിലും 'ഇ^പോസ്' സംവിധാനം നിലവിൽ വന്നു
text_fieldsbookmark_border
90 ശതമാനം റേഷൻ കടകളിലും 'ഇ-പോസ്' സംവിധാനം നിലവിൽ വന്നു കോഴിക്കോട്: ജില്ലയിൽ 90 ശതമാനം റേഷൻ കടകളിലും ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ (ഇ-പോസ്) സംവിധാനം നിലവിൽ വന്നതായി ജില്ല സെപ്ലെ ഒാഫിസർ മനോജ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഇ-പോസ് യന്ത്രം വഴിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. അവശേഷിക്കുന്ന കടകളിൽ സാേങ്കതിക പ്രശ്നം കാരണമാണ് മെഷീൻ സ്ഥാപിക്കാൻ കഴിയാത്തത്. ജില്ലയിൽ ആകെ 975 റേഷൻ കടകളാണുള്ളത്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ജില്ലയിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചു തുടങ്ങിയത്. റേഷൻ കടക്കാർക്ക് ഇ-പോസ് യന്ത്രം ഉപയോഗിക്കാനുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. കാർഡുടമയോ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗമോ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story