Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2018 5:14 AM GMT Updated On
date_range 11 April 2018 5:14 AM GMT'ദലിത് പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുത്' ജില്ലയിൽനിന്ന് അരലക്ഷം ഒപ്പുകൾ സമാഹരിക്കും
text_fieldsbookmark_border
കോഴിക്കോട്: പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കുള്ള ജനകീയ ഭീമഹരജിയിൽ ജില്ലയിൽനിന്ന് അരലക്ഷം ഒപ്പുകൾ സമാഹരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട് ജില്ല പ്രസിഡൻറ് നഈം ഗഫൂർ അറിയിച്ചു. സാമൂഹികമായും സാമ്പത്തികമായും കാലങ്ങളായി അടിച്ചമർത്തപ്പെട്ടവർക്കെതിരിലുള്ള പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും തടയിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 1989ൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം നിലവിൽ വരുന്നത്. എന്നാൽ, 2018 മാർച്ച് 20ന് സുപ്രീംകോടതി ആ നിയമത്തെ ദുർബലപ്പെടുത്തുന്ന വിധിപ്രസ്താവം നടത്തിയിരിക്കുകയാണ്. കേന്ദ്രസർക്കാർ വിഷയത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചത്. നിയമം ദുർബലപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരണം. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് ജനകീയ ഭീമഹരജി സമർപ്പിക്കും. ഒപ്പുശേഖരണത്തിെൻറ ജില്ലതല ഉദ്ഘാടനം അംബേദ്കറിസ്റ്റ് ഫോർ സോഷ്യൽ ആക്ഷൻ സംസ്ഥാന അധ്യക്ഷൻ രമേഷ് നന്മണ്ട, ബി.എസ്.പി ആക്ടിവിസ്റ്റ് മുഹമ്മദ് അഷ്റഫ് എന്നിവർ ഭീമഹരജിയിൽ ഒപ്പിട്ട് നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ സെക്രട്ടറി ടി.സി. സജീർ, സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സെക്രേട്ടറിയറ്റ് അംഗങ്ങളായ സൂര്യപ്രഭ, മുനീബ് എലങ്കമൽ, മുസ്ലിഹ് പെരിങ്ങൊളം, ഗസ്സാലി വെള്ളയിൽ, മുജാഹിദ് പേരാമ്പ്ര, റഈസ് കിണാശ്ശേരി, സി.ടി. ഹാദിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story