Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:17 AM GMT Updated On
date_range 9 April 2018 5:17 AM GMTമദ്യപനെന്ന് ആരോപിച്ച് ബസിൽനിന്ന് തള്ളിയിട്ടതായി പരാതി; യുവാവിെൻറ കാലിലൂടെ ബസിെൻറ ചക്രം കയറിയിറങ്ങി
text_fieldsbookmark_border
കോഴിക്കോട്: മദ്യപനെന്ന് ആരോപിച്ച് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ജീവനക്കാർ തള്ളിയിട്ട യുവാവിെൻറ കാലിലൂടെ പിൻചക്രം കയറിയിറങ്ങി ഗുരുതര പരിക്കേറ്റതായി പരാതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അജിതിനാണ് (34) ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായും ആരോപണമുണ്ട്. വൈകീട്ട് 7.45ന് കളാണ്ടിത്താഴത്താണ് സംഭവം. കോഴിക്കോടുനിന്ന് കുന്ദമംഗലത്തേക്കുപോവുകയായിരുന്ന സ്വകാര്യബസിൽ സ്ത്രീകളുടെ ഭാഗത്ത് മദ്യപിച്ച് കയറി ബഹളമുണ്ടാക്കിയ ഇയാളെ ബസിൽനിന്ന് പിടിച്ചിറക്കുകയായിരുന്നുവത്രെ. ബസിൽനിന്ന് ഇറങ്ങി ബാലൻസ് കിട്ടാതെ റോഡിൽ വീണപ്പോഴാണ് പിൻചക്രം കയറിയതെന്നും വാദമുണ്ട്. സംഭവസ്ഥലത്ത് പോയിരുന്നെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story