Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:14 AM GMT Updated On
date_range 9 April 2018 5:14 AM GMTഷഫീഖിെൻറ അപകടമരണം: ഇല്ലാതായത് കുടുംബത്തിെൻറ അത്താണി
text_fieldsbookmark_border
താമരശ്ശേരി: ഈർപ്പോണ കണ്ണ്യേരുപ്പിൽ മുഹമ്മദിെൻറ മകൻ ഷഫീഖിെൻറ (23) അപകടമരണം മൂലം പൊലിഞ്ഞത് നിർധന കുടുംബത്തിെൻറ അത്താണി. ശനിയാഴ്ച അത്തോളി കൂമുള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷഫീഖ് ദാരുണമായി മരിച്ചത്. ഹോട്ടൽ തൊഴിലാളിയും ഭിന്നശേഷിക്കാരനുമായ പിതാവ് മുഹമ്മദിെൻറ തുച്ഛവരുമാനംകൊണ്ട് കുടുംബം പുലർത്താൻ സാധിക്കാതെ വന്നതോടെ പഠനം പാതിവഴിയിൽ നിർത്തി ഓടക്കുന്ന് വട്ടക്കുണ്ടിൽ പ്രവർത്തിക്കുന്ന കടയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് അപകട മരണം. അഞ്ച് സെൻറ് ഭൂമിയും വളരെ ചെറിയ വീടും മാത്രമുള്ള ഈ കുടുംബത്തിലെ വിവാഹനിശ്ചയം കഴിഞ്ഞ ഇളയ സഹോദരിയുടെ വിവാഹത്തിനായി പണം കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു ഈ യുവാവ്. ശനിയാഴ്ച അതിരാവിലെ ജോലിസ്ഥലത്തേക്ക് പോയ ഷഫീഖ് സുഹൃത്ത് വാടിക്കൽ ഷുഹൈബിനോടൊപ്പം കർട്ടൻ ഫിറ്റ് ചെയ്യുന്നതിനുള്ള അളവെടുക്കാൻ പോവുമ്പോഴാണ് അത്തോളിക്കു സമീപം ലോറി ബൈക്കിലിടിച്ച്് അപകടത്തിൽ പെട്ടത്. വാഹനമോടിച്ചിരുന്ന ഷുഹൈബ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിൻസീറ്റിൽ ഇരുന്ന ഷഫീഖ് റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൽസ്വഭാവിയും സഹകാരിയുമായിരുന്നു ഷഫീഖെന്ന് പ്രദേശ വാസികൾ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ കൊണ്ടുവന്ന മൃതദേഹം ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഈർപ്പോണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story