അപകടം മറച്ച് ദേശീയ പാതയിലെ കൊടുംവളവുകള്‍
text_fieldsവാഴൂര്‍: ദേശീയപാത 183ല്‍ പുളിക്കല്കവലക്കും പൊന്‍കുന്നത്തിനും ഇടയിലുള്ള കൊടുംവളവ ുകളില്‍ അപകടം പതിയിരിക്കുന്നു. ഓരോവര്‍ഷവും ദേശീയപാത അധികൃതര്‍ പുനര്‍നിർമാണത ്തിനും അറ്റകുറ്റപ്പണിക്കും കോടികള്‍ മുടക്കുമ്പോഴാണ് സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത വളവുകളില്‍ അപകടം തുടര്‍ക്കഥയാകുന്നത്. പുളിക്കല്‍ കവലയിലെ വളവ്, കൊടുങ്ങൂര്‍ വളവ്, മമ്പുഴ, ഇളമ്പള്ളിക്കവല, ചെങ്കല്‍പ്പള്ളി, കടുക്കാമല, 20ാം മൈല്‍ എന്നിവിടങ്ങളിലെ വളവുകളില്‍ അപകടം നിത്യസംഭവമാണ്. ഓരോ വര്‍ഷവും ടാറിങ് നടത്തിപ്പോകുന്നതല്ലാതെ റോഡിെൻറ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കാറില്ല. സുരക്ഷാസംവിധാനങ്ങളിലെ അഭാവമാണ് അപകടങ്ങള്‍ക്ക് പ്രധാനകാരണം. കൊടുംവളവുകളില്‍ അമിത വേഗത്തില്‍ തിരിയുന്ന വാഹനങ്ങള്‍ നിയന്ത്രണംവിട്ട് തിട്ടയില്‍ ഇടിക്കുകയും റോഡിൽ മറിയുന്നതും പതിവാണ്.
വേഗനിയന്ത്രണ സംവിധാനങ്ങളും അപായസൂചകങ്ങളും താഴ്ചയുള്ള ഭാഗങ്ങളിലെ കൊടുംവളവുകളില്‍ ക്രാഷ് ബാരിക്കേഡുകളും സ്ഥാപിക്കാൻ അധികൃതര്‍ തയാറായിട്ടില്ല. മിക്ക കൊടുംവളവുകളും തിരിയുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. റോഡ് പരിചിതമല്ലാത്ത വാഹനയാത്രികര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. കൊടുംവളവുകളില്‍ ഡിവൈഡറുകളും ഹമ്പുകളും സ്ഥാപിച്ചാല്‍ അപകടം ഗണ്യമായി കുറക്കാന്‍ കഴിയും. ദിവസേന നിരവധി അപകടങ്ങളാണ് ഈമേഖലയില്‍ ഉണ്ടാകുന്നത്. കൊടുംവളവുകളില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടും കണ്ടില്ലെന്ന മട്ടിലാണ് അധികൃതര്‍. വളവുകളിലെ അപകട സാധ്യത ഒഴിവാക്കി സുരക്ഷസംവിധാനം ഒരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികളും യാത്രക്കാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.